രാമായണപാരായണം‌-ഇരുപത്തിരണ്ടാം ദിവസം

WEBDUNIA|

അവനിമകളവരൊടിതു ചൊന്നനേരത്തവ-
രാശു ലങ്കേശ്വരനോടു ചൊല്ലിനാര്‍.
“ഒരു വിപിനപരനമിതബലനചലസന്നിഭ-
ഉദ്യാനമൊക്കെപ്പൊടിച്ചുകളഞ്ഞിതു
പൊരുതുവതിനു കരുതിയവനപഗതഭയാകുലം
പൊട്ടിച്ചിതു ചൈത്യപ്രാസാദമൊക്കവേ
മുന്നലധരനാനിശമതു കാക്കുന്നവരെയും
മൂലം‌പെട്ടു തച്ചു കൊന്നീടിനാനശ്രമം
ഭുവനമതിലൊരുവരെയുമവനു ഭയമില്ലഹോ!
പോയീലവിടുന്നവന്നിനിയും പ്രഭോ!“
ദശവദനനിതി രജനിചരികള്‍വചനം കേട്ടു
ദന്ദശുകോപക്രോധവിധേയനായ്‌
“ഇവനിവിടെ നിശി തമസി ഭയമൊഴിയെ വന്നവ-
മേതുമെളിയവനല്ലെന്നു നിര്‍ണ്ണയം.
നിശിതശരകുലിശമുസലാദ്യങ്ങള്‍ കൈക്കൊണ്ടു
നിങ്ങള്‍ പോകാശു നൂറായിരം വീരന്മാര്‍:.
നിശിചരകുലാധിപാജ്ഞാകാരന്മാരതി-
നിര്‍ഭയം ചെല്ലുന്നതു കണ്ടു മാരുതി
ശിഖരികുലമൊടുരവനിമുഴുവനിളകുംവണ്ണം
സിംഹനാദംചെയ്തതു കേട്ടു രാക്ഷസര്‍
സഭയതരഹൃദയമഥ മോഹിച്ചു വീണിതു
സംഭ്രമത്തോടടുത്തീടിനാര്‍ പിന്നെയും
ശിതവിശിഖമുഖനിഖിലാസ്ത്രജാലങ്ങളെ
ശീഘം പ്രയോഗിച്ചനേരം കപീന്ദ്രനും
മുഹുരുപരി വിരവിനൊടു ജിതാശ്രമം
മുല്‍ഗ്ഗരം കൊണ്ടു താഡിച്ചൊടുക്കീടിനാന്‍.
നിയുതനിശിചരനിധനനിശമനാശാന്തരേ
നിര്‍ഭരം ക്രുദ്ധിച്ചു നക്തഞ്ചരേന്ദ്രനും
അഖിലബലം‌പതിവരൈരിലൈവരൈച്ചെല്ലുകെ-
ന്നത്യന്തരോഷാല്‍ നിയോഗിച്ചനന്തരം.
പരമരണനിപുണനൊടെതിര്‍ത്തു പഞ്ചത്വവും
പഞ്ചസേനാധിപന്മാര്‍ക്കും ഭവിച്ചിതു
നദനു ദശവദനനുദിതക്രുധാ ചൊല്ലിനാന്‍.
“തല്‍‌ബലമത്ഭുതം മദ്‌ഭയോല്‍‌ഭുതിദം
പരിഭവമൊടമിതബലസഹിതമപി ചെന്നൊരു
പഞ്ചസേനാധിപന്മാര്‍ മരിച്ചീടിനാര്‍;
ഇവനെ മമ നികടഭുവി ഝടിതി സഹജീവനോ-
ടിങ്ങു ബന്ധിച്ചുകൊണ്ടന്നു വച്ചീടുവാന്‍
മഹിതമതിബലസഹിതമെഴുവനെയൊരുമിച്ചുടന്‍
മന്ത്രിപുത്രന്മാര്‍ പുറപ്പെടുവിന്‍ ദ്രുതം”.
ദശവദനവചനനിശമ്‌നബലസമന്വിതം
ദണ്ഡമുസലഖഡ്ഗേഷുചാപാദികള്‍
കഠിനതരമലറി നിജകരമതിലെടുത്തുടന്‍
കര്‍ബുരേന്ദ്രന്മാരടുത്താര്‍, കപീന്ദ്രനും
ഭുവനതലമുലയെ മുഹുലേറി മരുവുംവിധൌ
ഭൂരിശസ്ത്രം പ്രയോഗിച്ചാമനുക്ഷണം
അനിലജനുമവരെ വിരവൊടു കൊന്നീടിനാ-
നാശു ലോഹസ്തംഭാഡനത്തലഹോ
നിജനചിവതനയവരെഴുവരുമമിതസൈന്യവും
നിര്‍ജ്ജരലോകം ഗമിച്ചതു കേള്‍ക്കയാല്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :