രാമായണപാരായണം- ഇരുപത്തൊന്നാം ദിവസം

WEBDUNIA|

ലങ്കാമര്‍ദ്ദന

ചെറുതകലെയൊരു വിടപിശിഖരവുമമര്‍ന്നവന്‍
ചിന്തിച്ചു കണ്ടാന്‍ മനസി ജിതശ്രമം.
പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി-
പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍
സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ
സ്വസ്വാമികാര്യത്തിനനന്തരമെന്നിയേ
നിജഹൃദയചതുരതയൊടപരമൊരു കാര്യവും
നീതിയോടേ ചെയ്തുപോമവനുത്തമന്‍
അതിനു മുഹുരമഖിലനിഴിചരകുലേശനെ-
യന്‍പോടു കണ്ടു പറഞ്ഞു പോയീടണം.
അതിനു പെരുവഴിയുമിതു സുദൃഢമിതി ചിന്തചെയ്-
താരാമമൊക്കെപ്പൊടിച്ചുതുടങ്ങിനാന്‍.
മിഥിലനൃപമകള്‍ മരുവുമതിവിമലശിംശപാ-
വൃക്ഷമൊഴിഞ്ഞുള്ളതൊക്കെത്തകര്‍ത്തവന്‍.
കുസുമദലഫലസഹിതഗുല്‌മവല്ലീതരു-
ക്കൂട്ടങ്ങള്‍ പൊട്ടിയലറി വീഴുംവിധൌ
ജനനിവഹഭയജനനനാദഭേദങ്ങളും
ജംഗമജാതികളായ പതത്രികള്‍
അതിഭയമൊടഖിലദിശിദിശി ഖലു പറന്നുട-
നാകാശമൊക്കെപ്പരന്നോരു ശബ്‌ദവും
രജനിചരപുരി ഝടിതി കീഴ്മേല്‍ മറിച്ചിതു
രാമദൂതന്‍ മഹാവീര്യപരാക്രമന്‍
ഭയമൊടതുപൊഴുതു നിശിചതികളുമുണര്‍ന്നിതു
പാര്‍ത്തനേരം കപിവീരനെക്കാണായി.
“ഇവനമിതബലസഹിതനിടിനികരമൊച്ചയു-
മെന്തൊരു ജന്തുവിതെന്തിനു വന്നതും!”
സുമുഖി തവ നികടഭുവി നിന്നു വിശേഷങ്ങള്‍
സുന്ദരഗാത്രി! ചൊല്ലീലയോ ചൊല്ലെടോ.
മനസി ഭയമധികമിവനെക്കണ്ടു ഞങ്ങള്‍ക്കു
മര്‍ക്കടാകാരം ധരിച്ചിരിക്കുന്നിതും
നിശി തമസി വരുവതിനു കാരണമെന്തു ചൊല്‍
നീയറിഞ്ഞീലയോ ചൊല്ലിവനാരെടോ”
“രജനിചരകുലരചിതമായകളൊക്കവേ
രാത്രിഞ്ചരന്മാര്‍ക്കൊഴിഞ്ഞറിയാവതോ?
ഭയമിവനെ നികടഭുവി കണ്ടു മന്മാനസേ
പാരം വളരുന്നിതെന്താവതീശ്വരാ!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :