രാമായണപാരായണം-ഇരുപത്തഞ്ചാം ദിവസം

WEBDUNIA|

നേരേ പൊരുതു ജയിപ്പതിനാരുമേ
ശ്രീരാമനോട് കരുതയ്ക മാനസേ
ശ്രീരാമനായതു മാനുഷനല്ല കേ-
ളാരെന്നറിവാനുമാരെല്ലാരുമവനും
ദേവേന്ദ്രനുമല്ല വഹ്നിയുമല്ലവന്‍
വൈവസ്വതനും നിത്യതിയുമല്ല കേള്‍.
പാശിയുമല്ല ജഗല്‍‌പ്രാനനല്ല വി-
ത്തേശനുമല്ലവനീശാനനുമല്ല
വേധാവുമല്ല ഭുജംഗാധിപനുമ-
ല്ലാദിത്യരുദ്രവസുക്കളുമല്ലവന്‍
സാക്ഷാല്‍ മഹാവിഷ്ണു നാരായണന്‍ പരന്‍.
മോക്ഷദന്‍ സൃഷ്ടിസ്ഥിതിലയകാരണന്‍
മുന്നം ഹിരണ്യാക്ഷനെക്കൊലചെയ്തവന്‍
പന്നിയായ് മന്നിടം പാലിച്ചുകൊള്ളുവാന്‍.
പിന്നെ നരസിംഹരൂപം ധരിച്ചിട്ടു
കൊന്നു ഹിരണ്യകശിപുവാം വീരനെ.
ലോകൈകനായകന്‍ വാമനമൂര്‍ത്തിയായ്
ലോകത്രയം ബലിയോടു വണങ്ങീടിനാന്‍
കൊന്നാനിരുപതൊരുതുട രാമനായ്
മന്നവന്മാരെയസുരംഗമാകയാല്‍.
അന്നന്നസുരരെയൊക്കെയൊടുക്കുവാന്‍
മന്നിലവതരിച്ചിടും ജഗന്മയന്‍.
ഇന്നു ദശരഥപുത്രനായ് വന്നിതു
നിന്നെയൊടുക്കുവാനെന്നറിഞ്ഞീടു നീ.
സത്യസങ്കല്‌പനാമീശ്വരന്‍‌തന്മതം
മിത്ഥ്യയായ്‌വന്നുകൂടായെന്നു നിര്‍ണ്ണയം.
എങ്കിലെന്തിന്നു പറയുന്നതെന്നൊരു
ശങ്കയുന്റാകിലതിന്നു ചൊല്ലീടുവന്‍.
സേവിക്കവര്‍ക്കഭയത്തെക്കൊടുപ്പോരു
ദേവനവന്‍ കരുണാകരന്‍ കേവലന്‍
ഭക്തപ്രിയന്‍ പരമന്‍ പരമേശ്വരന്‍
ഭക്തിയും മുക്തിയും നല്‍കും ജനാര്‍ദ്ദനന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :