ഒരു മാസം രാമായണത്തിന്‍റെ ഇരവുപകലുകള്‍

പീസിയന്‍

WEBDUNIA|
നിശ്ചിത രാ‍മായണ ഭാഗം രാത്രികൊണ്ട് വായിച്ചുതീരാത്തവര്‍ പകലും വായന തുടരും. ഭാവപൂര്‍ണ്ണതയോടെയും സംഗീത സാന്ദ്രമായും രാമായണം വായിക്കണം എങ്കില്‍ അതിനല്‍പ്പം സമയം കൂടിയേ തീരൂ. പുണ്യമായ രാമായണത്തിന്‍റെ ആലാപന വിശുദ്ധിയില്‍ കേരളീയ ഭവനങ്ങള്‍ സ്വയം ക്ഷേത്രങ്ങളായി മാറും.

അതോടൊപ്പം ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കും. രാമായണത്തെപ്പോലെ ധര്‍മ്മത്തെ ഉയര്‍ത്തിക്കാട്ടുന്ന മറ്റൊരു ഗ്രന്ഥമില്ലെന്ന് വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്.

ഇന്ന് രാമായണം പൂര്‍ണ്ണമായി ഇരുന്ന് വായിക്കാന്‍ കെല്‍പ്പുള്ളവരില്ല. അതിനു സമയവുമില്ല. അതിന് പ്രതിവിധിയെന്നോണം പ്രസക്തമായ രാമായണ ഖണ്ഡങ്ങള്‍ ആലാപനം ചെയ്ത കാസറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :