വിഷ്ണുവിന്‍റെ സൌഹൃദം കതിര്‍മണ്ടപത്തിലേക്ക്

ബിനു സി തമ്പാന്‍

WEBDUNIA|
നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കപെട്ടതും ഇത്തരമോരു കൂട്ടായ്മയുടെ മധ്യത്തിലായിരുന്നുവെന്ന് വിഷ്ണു ഓര്‍മിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചകളുടെ തിരക്കില്‍ നിന്നൊഴിഞ്ഞ് കൈലാസിന്‍റെ സഹോദരിയുടെ വിവാഹത്തിന് സുഹൃത്തുക്കളെ ക്ഷണിക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹമപ്പോള്‍.

ശാസ്താംകോട്ടയിലെ തന്‍റെ വീട്ടില്‍ നിന്ന് ആരംഭിച്ച യാത്ര കൊല്ലം,എറണാകുളം,കോട്ടയം എന്നീ ജീല്ലകളിലെ സുഹൃത്തുക്കളെ ക്ഷണിച്ച് ചെങ്ങനൂരിലുള്ള സജീവിന്‍റെ വീടിനടുത്ത് എത്തിയപ്പോഴാണ് ചെങ്ങനൂര്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി തന്നെ പ്രഖ്യാപിച്ച് വിവരം വിഷ്ണു അറിയുന്നത്.ടി വി യില്‍ വാര്‍ത്ത കണ്ട സജീവ് തന്നെയാണ് ഈ വിവരം മൊബൈല്‍ ഫോണില്‍ തന്നെ വിവരം അറിയിച്ചതെന്നും ഈ കൂട്ടായ്മയിലെ യാദൃശ്ചികതയായി വിഷ്ണു കരുതുന്നു.ഇത്തരം നിറമുള്ള ഓര്‍മ്മകള്‍ക്ക് പുറമേ സജീവിന്‍റെ സഹോദരിയുടെ മരണം പോലെ കണ്ണുനിറയ്ക്കുന്ന ഓര്‍മ്മകളും ഈ സൌഹാര്‍ദത്തിലുണ്ട്.

ഗ്രാമം കൊതിക്കാറുണ്ടെന്നും..

വിഷ്ണുവിന്‍റെ സൌഹൃദങ്ങളില്‍ രാഷ്ട്രീയത്തിന്‍റെ നിറവ്യത്യാസങ്ങളില്ല.‘അറബിക്കഥയ്ക്ക്’വേണ്ടി തീവ്രവിപ്ലവ ഗാനമെഴുതിയ യുവകവി അനില്‍ പനച്ചൂരാന്‍ ഈ കോണ്‍ഗ്രസുകാരന്‍റെ അടുത്ത സുഹൃത്താണ്.സൌഹൃദങ്ങളുടെ ഗ്രാമ്യ നിഷ്കളങ്കത ഇന്നും ജീവവായുവായി സൂക്ഷിക്കുന്ന ക്യാമ്പസിനെ കുറിച്ചുള്ള ഗൃഹാതുരത്തമാണ് വിഷ്ണുവിന് അനില്‍ പനച്ചൂരാന്‍റെ ‘അറബിക്കഥ’യിലെ പാട്ട്.

“തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി എന്‍ ഗ്രാമം കൊതിക്കാറുണ്ടെന്നും...”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :