ഡൊണാള്‍ഡ് താറാവിന് പിറന്നാള്‍

WEBDUNIA|
നീണ്ട ജോലിസമയം, കുറഞ്ഞ ഭക്ഷണം എന്നിവകൊണ്ട് ബുദ്ധിമുട്ടുന്ന, ഹിറ്റ്ലറിന്‍റെ ചിത്രം എപ്പോള്‍ കണ്ടാലും സല്യൂട്ട് ചെയ്യന്ന ഒരു കഥാപാത്രത്തെയാണ് ഇതില്‍ ഡൊണാള്‍ഡ്. ഹിറ്റ്ലറിന്‍റെ ചിത്രങ്ങള്‍ ഒരുപാട് സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിന്‍റെ മുന്നിലെത്തുമ്പോഴെല്ലാം സല്യൂട്ട് ചെയ്യണം.

അവസാനം പണിയെടുത്ത് ക്ഷീണം കൊണ്ട് പിടഞ്ഞു വീഴുന്ന ഡൊണാള്‍ഡ് സംഭവിച്ചതെല്ലാം ഒരു പേക്കിനാവ് ആണെന്ന് വിചാരിക്കുന്നു. 1943ലെ ഏറ്റവും മികച്ച അനിമേറ്റ് ചെയ്ത ഹ്രസ്വചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് ഈ ചിത്രത്തിനാണ് ലഭിച്ചത്.

കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെടുന്ന ഡൊണാള്‍ഡിന്‍റെ വേഷം പ്രത്യേകം ശ്രദ്ധേയമാണ്. മഞ്ഞ-ഓറഞ്ച് നിറമുള്ള കാലുകളും പാദങ്ങളുമുള്ള , നാവികന്‍റെ കോട്ടണിഞ്ഞ, തൊപ്പി ധരിച്ച, പാന്‍റ്സ് ഉപയോഗിക്കാത്ത, രസമുളവാക്കുന്ന വേഷവിധാനമാണ് ഡൊണാള്‍ഡിന്‍റേത്.

അതുപോലെതന്നെ ഡൊണാള്‍ഡിന്‍റെ ശബ്ദവും എവിടെ നിന്നാലും തിരിച്ചറിയുന്നതാണ്. ഒക്ളഹോമയിലെ വാതോംഗ എന്ന ദേശക്കാരനായ ക്ളാരന്‍സ് ഡക്കി നാഷാണ് ഡൊണാള്‍ഡ് എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. കാര്‍ട്ടൂണിലൂടെ ഡൊണാള്‍ഡിനെപ്പോലെ , ഡൊണാള്‍ഡിന് ശബ്ദം നല്‍കിയ ക്ളാരന്‍സ് നാഷും പ്രശസ്തനായി മാറി.

1942ലെ ഡൊണാള്‍ഡ് ഗെറ്റ്സ് ഡ്രാഫ്റ്റഡ് എന്ന കാര്‍ട്ടൂണില്‍ ഡൊണാള്‍ഡിന്‍റെ പൂര്‍ണ നാമം ഡൊണാള്‍ഡ് ഫാന്‍റിലറോയ് ഡക്ക് എന്നാണ് പറഞ്ഞിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :