ഫെയ്സ് ടു ഫെയ്സ് - നിരൂപണം

ഷെഫ്രീന്‍ ഹസന്‍‌കുട്ടി

WEBDUNIA|
PRO
“രക്ഷിതാക്കള്‍ നിര്‍ബന്ധമായും മക്കളോടൊപ്പമിരുന്ന് ഈ സിനിമ കാണണം“ - ഇതാണ് ഫെയ്സ് ടു ഫെയ്സ് എന്ന സിനിമയുടെ പരസ്യവാചകം. പത്തിലധികം ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന് ശേഷമെത്തുന്ന മമ്മൂട്ടി സിനിമ എന്ന നിലയില്‍ ‘ഫെയ്സ് ടു ഫെയ്സ്‘ കാണാനെത്തിയവര്‍ അധികം പ്രതീക്ഷിച്ചിരിക്കില്ല. ‘പ്രതീക്ഷയില്ലാതെ വന്നതിനാല്‍ നിരാശയുമില്ല’ എന്നാണ് സിനിമ കഴിഞ്ഞിറങ്ങിയ ഒരാള്‍ പ്രതികരിച്ചത്.

ജവാന്‍ ഓഫ് വെള്ളിമല പോലെ നിരാശ സമ്മാനിക്കുകയാണ് ഫെയ്സ് ടു ഫെയ്സും. ഒരു മികച്ച തുടക്കം ലഭിക്കുകയും രണ്ടാം പകുതിയില്‍ തകര്‍ന്നടിയുകയും ചെയ്യുകയാണ് സിനിമ. രണ്ടാം പകുതിയില്‍ ഫാമിലി സെന്‍റിമെന്‍റ്സിന് പ്രാധാന്യം നല്‍കാനുള്ള വി എം വിനുവിന്‍റെ തീരുമാനമാണ് സിനിമയെ പരാജയത്തിലേക്ക് നയിക്കുന്നത്.

ആദ്യപകുതി ഗംഭീരമായാണ് വി എം വിനു ഒരുക്കിയിരിക്കുന്നത്. ഈ സിനിമ വിനുവിന്‍റേതുതന്നെയാണോ എന്നുപോലും സംശയം തോന്നി. നല്ല പേസില്‍ ഇന്‍റര്‍വെല്‍ വരെ കഥ പറഞ്ഞുപോയി. മമ്മൂട്ടിയുടെ പ്രകടനവും ഗംഭീരമായിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ഹാഫ് എഴുതിയ മനോജ് പയ്യന്നൂര്‍ തന്നെയാണോ സെക്കന്‍റ് ഹാഫിനും തൂലിക ചലിപ്പിച്ചത് എന്ന് സംശയിച്ചുപോകും. കഥ ഗതിമാറിയൊഴുകി. സസ്പെന്‍സ് ത്രില്ലറില്‍ നിന്ന് ഫാമിലി സെന്‍റിമെന്‍റ്സ് മെലോഡ്രാമയിലേക്ക്. അവിടെ കൂപ്പുകുത്തിവീണ് തവിടുപൊടിയായി. ദുര്‍ബലമായ ക്ലൈമാക്സ് കൂടിയായപ്പോള്‍ എല്ലാം പൂര്‍ണം.

അടുത്ത പേജില്‍ - അന്വേഷണത്തിന്‍റെ പുതുവഴികള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :