മഡോണയും സുസ്‌മിതയും തമ്മിലെന്ത്?

IFMIFM
പോപ്‌ദേവത മഡോണയും ഇന്ത്യന്‍ സുന്ദരി സുസ്‌മിത സെന്നും തമ്മില്‍ എന്താണ്‌ സാദൃശ്യം. ഇരുവരും കുട്ടികളെ ദത്തെടുത്ത്‌ വളര്‍ത്തുന്നുണ്ട്‌ എന്നത്‌ പുതിയ വാര്‍ത്തയല്ല.

ജൂതമതത്തിലെ കബ്ബാല വിഭാഗത്തോടുള്ള അഭിനിവേശമാണ്‌ ഇരുവരുടെയും മറ്റൊരു സാമ്യം. മഡോണ വര്‍ഷങ്ങള്‍ മുമ്പ്‌ തന്നെ ഈ മതവിഭാഗത്തോട്‌ അടുപ്പം പ്രകടിപ്പിക്കുന്നുണ്ട്‌. എന്നാല്‍ അടുത്ത കാലത്താണ്‌ സുസ്‌മിത സെന്‍ കബ്ബാലയിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടത്‌.

ന്യുയോര്‍ക്കിലെ കബ്ബാല കേന്ദ്രത്തില്‍ പോയി കിട്ടാവുന്ന പുസ്‌തകങ്ങള്‍ എല്ലാം വാങ്ങി വായിച്ച്‌ താരം മതപഠനം നടത്തി. രണ്ടരവര്‍ഷത്തോളമായി ഈ മതവിഭാഗത്തോട്‌ സുഷിന്‌ അടുപ്പം തുടങ്ങി എന്നാണ്‌ റിപ്പോര്‍ട്ട്‌.

കബ്ബാല ജീവിത്തില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാക്കി എന്നാണ്‌ താര സുന്ദരിയുടെ നിലപാട്‌. ജീവിതത്തില്‍ യൗവ്വനം നിലനിര്‍ത്താനുള്ള കബ്ബാലയിലെ നിര്‍ദേശങ്ങളാണ്‌ താരസുന്ദരിക്ക്‌ പ്രിയങ്കരമായത്‌.

പ്രായത്തെ ചെറുത്ത്‌ തോല്‌പിക്കാനല്ല, മറിച്ച്‌ മറ്റുള്ളവരുടെ ദൃഷ്ടിയില്‍ അങ്ങനെ തോന്നുന്നത്‌ ഒഴിവാക്കാനുള്ള മാര്‍ഗ്ഗമാണ്‌ കബ്ബാലയിലുടെ തുറന്നത്‌ എന്നാണ്‌ താരം പറയുന്നത്‌.

WEBDUNIA|
‘ഝാന്‍സി കി റാണി’ എന്ന ചിത്രം സ്വന്തമായി നിര്‍മ്മിച്ച്‌ സംവിധാനം ചെയ്‌ത്‌ അഭിനയിക്കാനുള്ള നീക്കത്തിലാണ്‌ സുന്ദരി. ബോളിവുഡില്‍ നിന്ന്‌ നിരവധി അവസരങ്ങളും ഉണ്ട്‌. കാര്യങ്ങളെല്ലാം നന്നായി പുരോഗമിക്കുകയാണെങ്കില്‍ ‘ഝാന്‍സി കി റാണി’ 2010ല്‍ റിലീസ്‌ ചെയ്യാനാകുമെന്നാണ്‌ സുസ്‌മിതയുടെ പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :