ഞാനും ലാലും പിരിഞ്ഞത് ഗുണമായി: സിദ്ദിക്ക്

WEBDUNIA|
PRO
സംവിധായകന്‍ സിദ്ദിക്ക് അഭിനന്ദനങ്ങളുടെ നടുവിലാണ്. പ്രിയദര്‍ശന് ശേഷം ബോളിവുഡ് കീഴടക്കിയ മലയാളിയായി സിദ്ദിക്ക് മാറിയിരിക്കുന്നു. അതും ബോളിവുഡിലെ സിംഹങ്ങളായ സംവിധായകര്‍ക്ക് പോലും കഴിയാത്തത്ര വലിയ വിജയം. സിദ്ദിക്ക് സംവിധാനം ചെയ്ത ‘ബോഡിഗാര്‍ഡ്’ കളക്ഷനില്‍ 200 കോടിയോട് അടുക്കുകയാണ്.

മലയാള സിനിമകള്‍ മാത്രം സംവിധാനം ചെയ്ത സിദ്ദിക്കും ഇപ്പോഴത്തെ സിദ്ദിക്കും തമ്മില്‍ മാറ്റമൊന്നുമില്ലെന്ന് സിദ്ദിക്ക് പറയും. എന്നാല്‍ സിദ്ദിക്കിന് ഏറെ മാറ്റമുണ്ടെന്ന് അദ്ദേഹത്തോട് അഞ്ചുമിനിറ്റ് സംസാരിക്കുന്ന ആര്‍ക്കും മനസിലാകും. ബോളിവുഡില്‍ ഒരു മെഗാഹിറ്റ് ഒരുക്കിയതിന്‍റെ ജാഡ സിദ്ദിക്ക് കാട്ടുന്നു എന്നല്ല പറഞ്ഞുവരുന്നത്. സ്വഭാവത്തിന്‍റെ കാര്യത്തിലും പെരുമാറ്റത്തിന്‍റെ കാര്യത്തിലും സിദ്ദിക്കിന് മാറ്റമൊന്നുമില്ല. എന്നാല്‍ കൂടുതല്‍ പ്രൊഫഷണലായി സിനിമയെ കാണണമെന്ന നിലപാട് സിദ്ദിക്കില്‍ ഇപ്പോള്‍ ഉറച്ചിരിക്കുന്നു.

“മലയാളത്തില്‍ എങ്ങനെയാണ് ഒരു സിനിമ ജനിക്കുന്നത്?. രണ്ടുപേര്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ പെട്ടെന്ന് ‘എന്നാല്‍ നമുക്ക് ഒരു സിനിമ ചെയ്തുകളയാം’ എന്ന് പറയുന്നു. പിന്നീട് അത് തട്ടിക്കൂട്ടാനുള്ള ഓട്ടമാണ്. ഒരു സിനിമ ചെയ്തു ‘കളയാം’ എന്നാണ് നമ്മള്‍ പറയുന്നത് എന്ന് ആലോചിക്കണം. ബോളിവുഡില്‍ അങ്ങനെയല്ല. അവിടെ കാര്യങ്ങള്‍ തീര്‍ത്തും പ്രൊഫഷണലാണ്. മലയാളത്തില്‍ സൌഹൃദങ്ങളാണ് സിനിമ സൃഷ്ടിക്കുന്നത്. ഹിന്ദിയില്‍ ഒരു പ്രൊജക്ട് പ്രൊഫഷണല്‍ സമീപനത്തോടെ നിര്‍മ്മിക്കുകയാണ്. ആ വ്യത്യാസമുണ്ട്. ബോളിവുഡിലെ പ്രൊഫഷണലിസം ഇവിടെയും വരണം” - സിദ്ദിക്ക് പറയുന്നു.

ബോളിവുഡിലെ അനുഭവങ്ങള്‍ സിദ്ദിക്കിന് കൂടുതല്‍ ഹിന്ദി ചിത്രങ്ങള്‍ ചെയ്യാന്‍ പ്രേരണ നല്‍കുന്നു. കോര്‍പ്പറേറ്റ് കമ്പനികള്‍ നിര്‍മ്മാണ രംഗത്തേക്കുവരുന്നത് മലയാള സിനിമയ്ക്കും ഗുണം ചെയ്യുമെന്ന് സിദ്ദിക്ക് പറയുന്നു.

അടുത്ത പേജില്‍ - ഞാനും ലാലും പിരിഞ്ഞത് ഗുണമായി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :