നിയന്ത്രണമില്ലാതെ മദ്യപിച്ചതിൽ ഭാര്യ ചവിട്ടി പുറത്താക്കി, തെരുവിൽ കിടക്കേണ്ടി വന്നിട്ടുണ്ട്: അനുരാഗ് കശ്യപ്

അഭിറാം മനോഹർ| Last Modified ബുധന്‍, 1 ഫെബ്രുവരി 2023 (18:53 IST)
1993ൽ മുംബൈയിൽ എത്തിയതിന് പിന്നാലെ താൻ അനുഭവിച്ച കഷ്ടപ്പാടുകളെ പറ്റി വിവരിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. മാഷബിൾ ഇന്ത്യയുടെ ബോംബെ ജേണീ എന്ന പരിപാടിയിലാണ് തൻ്റെ ജീവിതാനുഭവങ്ങൾ സംവിധായകൻ പങ്കുവെച്ചത്. 30 വർഷത്തിനിടെ മുംബൈ ഒരുപാട് മാറിയെന്നും അനുരാഗ് പറയുന്നു.

ഇംതിയാസ് അലിയുടെ കോളേജിലാണ് ഞാൻ ചിലപ്പോഴെല്ലാം താമസിച്ചിരുന്നത്. അന്ന് ജുഹു സർക്കിളിന് ചുറ്റും ഒരു പൂന്തോട്ടമുണ്ടായിരുന്നു. അക്കാലത്ത് സ്ഥിരം അവിടെയാണ് ഉറങ്ങിയിരുന്നത്. ചിലപ്പോൾ അവിടെ നിന്ന് ഞങ്ങളെ പുറത്താക്കും. നേരെ വെർസോവ ലിങ്ക് റോഡിൽ പോകും. അവിടെയൊരു നടപ്പാതയുണ്ട്. അവിടെ ഉറങ്ങണമെങ്കിൽ 6 രൂപ നൽകണം. അനുരാഗ് പറയുന്നു.

ഞാൻ സംവിധായകനായുള്ള ആദ്യ ചിത്രമായ പാഞ്ച് നിന്നുപോയി. ബ്ലാക്ക് ഫ്രൈഡേയാകട്ടെ റിലീസിന് മുൻപ് പ്രതിസന്ധിയിലായി. ഇതൊടെ ഡിപ്രഷനിലായി. മുറിയിൽ അടച്ചിരിക്കാനും മദ്യപിക്കാനും ആരംഭിച്ചു. ഒരു ഒന്നൊന്നര വർഷം യാതൊരു നിയന്ത്രണവുമില്ലാതെ കുടിച്ചു. ഇതോടെ ആദ്യ ഭാര്യയായിരുന്ന ആരതി ബജാജ് വീട്ടിൽ നിന്നും എന്നെ പുറത്താക്കി. മക്കൾക്ക് 4 വയസ്സ് മാത്രമായിരുന്നു അപ്പോൾ പ്രായം. വളരെ ബുദ്ധിമുട്ടേറിയ കാലമായിരുന്നു അത്. ഞാൻ വിഷാദരോഗത്തിന് അടിമയായിരുന്നു. അനുരാഗ് കശ്യപ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :