പ്രണയാതുരമായ് കഥക് നൃത്തസന്ധ്യ

ജാനകി എസ് നായര്‍

കഥക്
PROPRO
വടക്കേന്ത്യയുടെ ക്ലാസിക്കല്‍ നൃത്തരൂപമായ കഥകിന്‍റെ ചലന സൗന്ദര്യം അനന്തപുരി നിവാസികളിലേക്ക്‌ കുടിയേറിയ ദിവസമായിരുന്നു സൂര്യ നൃത്തോത്സവത്തിന്‍റെ അഞ്ചാം ദിനം.

പാകിസ്ഥാന്‍റെ ദേശീയ നൃത്തരൂപമെന്ന പദവിയുള്ള കഥക്‌ കേരളത്തിലെ വേദികളില്‍ അവതരിപ്പിക്കപ്പെടുന്നത്‌ അപൂര്‍വ്വമായാണ്‌. ഇന്ത്യയുടെ കഥക്‌ പാരമ്പ്യം നിലനിര്‍ത്താന്‍ അര്‍പ്പണബുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന ന്യൂഡല്‍ഹി കഥക്‌ കേന്ദ്രയാണ്‌ ടാഗോര്‍ തിയേറ്ററിലെ സൂര്യവേദിയില്‍ ചലന-താള വിസ്‌മയങ്ങള്‍ തീര്‍ത്തത്‌.

ഇന്ത്യന്‍ കഥക്‌ സമ്പ്രദായത്തിലെ പ്രധാന വഴിത്തിരുവുകളായ ജയ്‌പ്പൂര്‍ ഖരാനയിലും ലക്‌നൗ ഖരാനയിലും ഉള്ള നൃത്ത ഇനങ്ങള്‍ അവതരിപ്പിച്ചതിനൊപ്പം കഥക്‌ നൃത്തരൂപത്തെ കുറിച്ച്‌ ആചാര്യന്‍ രാജേന്ദ്ര ഗംഗാനി സോദാഹരണ പ്രഭാഷണം നടത്തിയത്‌ കാണികള്‍ക്ക്‌ നവ്യാനുഭവമായി.

കഥക്‌ എന്ന പാരമ്പര്യ നൃത്ത രൂപത്തെ കൂടുതള്‍ ഉള്‍കാഴ്‌ചയോടെ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക്‌ കരുത്തു പകരുന്നതായിരുന്നു രാജേന്ദ്ര ഗംഗാനിയുടെ നൃത്താവതരണം.

WEBDUNIA|
“കഥക്‌ എന്നാല്‍ കഥ പറയുക എന്നാണ്‌, മന്ദതാളത്തില്‍ നിന്നു ക്രമാനുഗതമായി ദ്രുതതാളത്തിലേക്കും പിന്നീട്‌ നാടകീയമായി ക്ലൈമാക്‌സിലേക്കും എത്തിച്ചേരുകയാണ്‌ പാരമ്പര്യ കഥക്‌ നൃത്തത്തിന്‍റെ ശൈലി”- രാജേന്ദ്ര ഗംഗാനി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :