“സോളിഡാരിറ്റി എന്തുകൊണ്ട് വ്യത്യസ്തമാകുന്നു”

പ്രദീപ് ആനക്കൂട്

PRO
വഴിപ്പെടേണ്ടി വരുന്നു എന്ന അവസ്ഥയിലല്ല ഇന്ത്യയുള്ളത്. ആസിയന്‍ കരാറില്‍ അല്ലെങ്കില്‍ ആണവ കരാറില്‍ നമുക്ക് തലവച്ച് കൊടുക്കാതെയുമിരിക്കാമായിരുന്നു. ഇന്ത്യ എന്ന് പറയുന്നത് സാങ്കേതികമായും സൈനികമായും ഏഷ്യന്‍ രാജ്യങ്ങളില്‍ കരുത്തുള്ള ഒരു രാജ്യമാണ്. ഇന്ത്യയോട് ഏറ്റുമുട്ടല്‍ സമീപനം സ്വീകരിക്കാന്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കഴിയില്ല. കാരണം ഇന്ത്യ കരുത്തുള്ള രാജ്യമാണ്. രാജ്യ താല്‍പ്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള ഭേദഗതികള്‍ പോലും നിര്‍ദ്ദേശിക്കാതെ ഇപ്പോള്‍ ആണവ കരാറുമായി ബന്ധപ്പെട്ട ആണവ ബാധ്യതാ ബില്‍ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ഇങ്ങനെ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യവും സ്വയം നിര്‍ണ്ണയാവകാശവും വകവച്ചുകൊടുക്കുന്ന കരാറുകളില്‍ നിന്നും നമ്മുടെ അത്ര പോലും കരുത്തില്ലാത്ത രാജ്യങ്ങള്‍ വിട്ടു നില്‍ക്കുന്നുണ്ട്. മാറി നില്‍ക്കുകയും വിട്ടു നില്‍ക്കുകയും ചെയ്യുന്നതിന് പകരം രാജിയാവുകയും വഴിപ്പെടുകയും ചെയ്യുന്ന സാമ്രാജ്യത്വ അനുനയ സമീപനമാണ് യു‌പി‌എ സര്‍ക്കാ‍ര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ നില്‍ക്കേണ്ടതാണ് ഇടതുപക്ഷം, എന്നാല്‍ അവരും ഇപ്പോല്‍ തഥൈവ എന്ന സമീപനമാണ് സ്വീകരിക്കുന്നത്. കിനാലൂര്‍ പ്രശ്നത്തിലൊക്കെ അത് വ്യക്തമാണ്.

പരിസ്ഥിതി തീവ്രവാദം

കേരളത്തില്‍ ഇരുനൂറോളം ജനകീയ സമരങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഒരുപാടെണ്ണം വിജയിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സമരങ്ങളില്‍ തങ്ങളില്ലെങ്കില്‍ ഒന്നുകില്‍ അവര്‍ ആരോപിക്കുന്നത് മാവോയിസം അല്ലെങ്കില്‍ തീവ്രവാദം. മൂലമ്പിള്ളിയില്‍ തീവ്രവാദികളുണ്ടായിരുന്നുവെന്ന് ആരോപിച്ചു. എന്‍ എച്ച് സമരത്തില്‍ മാവോയിസ്റ്റ് ബന്ധം സുധാകരന്‍ ആരോപിച്ചു. ചെങ്ങറ സമരത്തില്‍ തീവ്രവാദ ബന്ധം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപിച്ചു. ജനകീയ സമരങ്ങളെ ആശയപരമായി നേരിടാന്‍ സിപി‌എം സന്നദ്ധമാകുന്നില്ല. അതുയര്‍ത്തുന്ന പ്രശ്നങ്ങളെ അഡ്രസ് ചെയ്യാന്‍ സിപി‌എം സന്നദ്ധമാകുന്നില്ല. പകരം രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു പ്രസ്ഥാനം കാണിക്കുന്ന ഉയര്‍ന്ന നിലവാരത്തിനു പകരം ഒട്ടും രാഷ്ട്രീയ ഉള്ളടക്കമില്ലാത്ത ബാലിശമായ ആരോപണങ്ങളിലൂടെയാണ് സിപി‌എം കേരളത്തിലെ മൌലിക പ്രശ്നങ്ങളെയും അതുയര്‍ത്തുന്ന സമരത്തെയും അതിനു പിന്നിലുള്ള സമര സംഘടനകളെയും നേരിടുന്നത്. അവര്‍ക്ക് ഇതിനെ പ്രത്യയശാസ്ത്രപരമായി നേരിടാന്‍ കഴിയേണ്ടിയിരുന്നു. ആ പ്രത്യയശാസ്ത്ര പാപ്പരത്വം കൊണ്ടാണ് സിപി‌എം ഇത്തരം പ്രതിലോമകരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസല്ലല്ലോ സിപി‌എം. സിപി‌എമ്മിന് വ്യക്തമായ രാഷ്ട്രീയ ഉള്ളടക്കമുണ്ട്. ഈ ഉള്ളടക്കത്തിന് നിരക്കാത്ത തലത്തിലേക്ക് പാര്‍ട്ടി എത്തിപ്പെട്ടപ്പോള്‍ ഉള്ളടക്കമില്ലാത്തവര്‍ കാര്യങ്ങളെ നേരിടുന്നതുപോലെ തന്നെയാണ് സിപി‌എം ഇത്തം സമരങ്ങളെ നേരിടുന്നത്.

സിപി‌എം മാറുന്നു

സിപി‌എം മാറിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ജയപരാജയങ്ങള്‍ തെളിയിക്കപ്പെടേണ്ടതാണ്. ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന അര്‍ത്ഥത്തില്‍ അത് തകരുകയാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി എന്ന അര്‍ത്ഥത്തില്‍ അത് മാറിക്കൊണ്ടിരിക്കുന്നു. ഒരു പക്ഷേ അത് മാറുന്നത് പോലും കേരളീയ സമൂഹത്തില്‍ വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവല്‍ക്കരണം, കേരളത്തിലെ മധ്യവര്‍ഗ്ഗ പൊതുബോധം, ഇത്തരമൊരു ഘട്ടത്തില്‍ പാര്‍ട്ടി അതിനനുസരിച്ച് മാറുകയാണ്. ഈ മാറ്റത്തോടെ സിപി‌എമ്മിന് ഉണ്ടാകുന്നത് മറ്റൊരു സ്പേസ് ആണല്ലോ. ഈ സ്പെയിസ് കേരളം വകവച്ചു കൊടുക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. രണ്ട് വലത് പക്ഷ പാര്‍ട്ടികളെ കേരളത്തിന് അവശ്യമില്ല. പക്ഷേ, കേരളത്തില്‍ അങ്ങനെയാണിപ്പോള്‍ സംഭവിക്കുന്നത്. ഇടതുപക്ഷവും വലതു പക്ഷവും തമ്മില്‍ സമാനതകളേറുകയും വ്യത്യാസം നന്നേ ചുരുങ്ങുകയും വ്യത്യാസമേയില്ല എന്ന് അഞ്ചു വര്‍ഷം കൊണ്ട് തെളിയുകയും ചെയ്തതാണ്.

WEBDUNIA| Last Modified തിങ്കള്‍, 16 ഓഗസ്റ്റ് 2010 (18:47 IST)
കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍

അടുത്ത പേജില്‍ വായിക്കുക “രാഷ്‌ട്രീയത്തില്‍ മതം ഇടപെടുമ്പോള്‍”



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :