സ്ലംഡോഗിന് പിന്നിലെ നിഴലുകള്‍

പ്രദീപ് ആനക്കൂട്

PROPRO
എ ആര്‍ റഹ്‌മാന്‍റെയും റസുല്‍ പൂക്കുട്ടിയുടെയും ഓസ്കാര്‍ നേട്ടത്തില്‍ എല്ലാവര്‍ക്കും അഭിമാനമുണ്ട്. പക്ഷെ, ചില യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതിരിക്കാന്‍ കഴിയില്ല. സൌന്ദര്യമത്സരങ്ങളില്‍ നമ്മള്‍ ഇന്ത്യക്കാര്‍ തുടര്‍ച്ചയായി വിജയിക്കാന്‍ തുടങ്ങിയത് എന്ന് മുതലാണെന്നത് ലളിതമായൊരു ചോദ്യമാണ്. പക്ഷേ, ഇതിനുത്തരം ‘ഇന്ത്യന്‍ കോസ്മറ്റിക് വിപണി പച്ചപിടിച്ചപ്പോള്‍’ എന്ന അപ്രിയസത്യമാണെന്നത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

നമ്മുടെ കോസ്മറ്റിക് വിപണി സൌന്ദര്യ മത്സര പ്രലോഭനങ്ങളിലൂടെ ആരൊക്കെയോ സ്വന്തമാക്കുകയായിരുന്നു. വിനോദ വിപണിയാണ്. നമ്മുടെ പശിമയുള്ള വിനോദ വിപണിയിലേക്കുള്ള കണ്ണാണ് ഈ ഓസ്കാര്‍. പ്രത്യേകിച്ചും വിനോദ, മാധ്യമ മേഖലയില്‍ വിദേശ പങ്കാളിത്തം ഉയര്‍ത്താന്‍ പോകുന്ന പശ്ചാത്തലവും അതിനുണ്ട്. വ്യക്തമാണ്, ഇന്ത്യന്‍ വിനോദ വിപണിയിലേക്ക് ഹോളിവുഡ് നിക്ഷേപം വരാന്‍ പോകുന്നു.

സൌന്ദര്യ മത്സരത്തിന്‍റെ കഥയെടുക്കുകയാണെങ്കില്‍ 1966ല്‍ റീത്ത ഫാരിയയാണ് ആദ്യമായി ഇന്ത്യയ്ക്കായി കിരീടം നേടുന്നത്. അതിന് ശേഷം 1994 വരെ ഇന്ത്യയില്‍ നിന്ന് സുന്ദരികള്‍ ഉണ്ടായിരുന്നില്ല, മാലതി ബാസപ്പയെയും എലിസബത്ത് റെഡ്ഡിയെയും പോലുള്ള ചിലര്‍ സെമിഫൈനലില്‍ മുഖം കാണിച്ചിരുന്നത് ഒഴിച്ചു നിര്‍ത്തിയാല്‍. എന്നാല്‍ മന്‍‌മോഹന്‍ സിംഗ് പരിഷ്കാരങ്ങള്‍ ആരംഭിച്ചശേഷമുള്ള കാലഘട്ടം ഭിന്നമാണ്.

WEBDUNIA|
ഇന്ത്യന്‍ വിപണി ലോകത്തിന് മുന്നില്‍ തുറന്നിട്ട കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സുന്ദരിമാരുടെ എണ്ണം കൂടി. 94ല്‍ സുസ്മിതയും ഐശ്വര്യയും, 96ല്‍ ഇന്ത്യന്‍ സുന്ദരി സെമി ഫൈനലിലെത്തി. 97ല്‍ ഡയാന ഹൈഡന്‍ വിജയിച്ചു. 99ല്‍ യുക്താ മുഖി, 2000ല്‍ പ്രിയങ്ക ചോപ്ര, 2000ല്‍ തന്നെ ലാറ ദത്ത മിസ് യൂണിവേഴ്സായി. 2002, 2003, 2005, 2006, 2007 എന്നീ കാലങ്ങളില്‍ ആദ്യ അഞ്ചിലോ പത്തിലോ ഇന്ത്യന്‍ സുന്ദരിയെ കണ്ടെത്താന്‍ കഴിയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :