സ്കൌട്ട് പ്രസ്ഥാനത്തിന് 100 തികഞ്ഞു

1907ല്‍ ആണ് പവല്‍ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്

T SASI MOHAN|
സ്കൌട്ട് പ്രസ്ഥാനത്തിന്റെ ശതാബ്ദി വര്‍ഷമാണിത്. ശതാബ്ദി സമ്മേളനമായ അന്താരാഷ്ട്ര ജംബോരി ശനിയാഴ്ച ലണ്ടനില്‍ തുടങ്ങി അതില്‍ വില്ല്യം രാജകുമാരന്‍ സ്കൌട്ട് വേഷത്തില്‍ പങ്കെടുത്തത് വലിയ ആകര്‍ഷണമായി മാറി .

യുവാക്കളെ ക്രിയാത്മക പ്രവര്‍ത്തങ്ങള്‍ക്ക് പ്രാപ്തരാക്കും വിധം അവര്‍ക്ക് മാനസികവും കായികവും ആത്മീയവുമായ പര്രിശീലനം നല്‍കുകയാണ് സ്കൌട്ട്സിണ്ടെ ലക്ഷ്യം.ബ്രിട്ടീഷ് ശെനയിലെ ലെഫ്റ്റനന്റ് ഗനറല്‍ രോബര്‍ട്ട് ബഡെന്‍ പവല്‍ ആണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്
20 കുട്ടികളുമായി തുടങ്ങ്നിയ സ്കൌട്ടില്‍ ഇന്ന് അതിണ്ടെ 20000 ഇരട്ടി അംഗങ്ങളുണ്ട്. സ്കൌട്ട്സിലും ഗൈഡ്സിലുമായി 216 രാജ്യങ്ങളില്‍ നിന്നയി 380 ലക്ഷം അംഗംഗ്ഗളാണുള്ളത്.

യുവജനതയ്ക്ക് കരുത്തും ഉത്സാഹവും പ്രദാനം ചെയ്ത് ലോകവ്യാപകമായി പ്രവര്‍ത്തിക്കുന്ന സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ സ്ഥാപകനായ ബേഡന്‍ പവല്‍ പട്ടാള ഉദ്യോഗസ്ഥനായും രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായും ഇന്ത്യയിലും പല രാജ്യങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

1907ല്‍ ആണ് പവല്‍ സ്കൗട്ട് പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. തന്‍റെ സഹോദരിയുടെ സഹായത്തോടെ പെണ്‍കുട്ടികള്‍ക്കായി 1910ല്‍ ഗൈഡ്സ് പ്രസ്ഥാനവും അദ്ദേഹം സ്ഥാപിച്ചു.

1857 ജനുവരി 22ന് ലണ്ടനില്‍ ജനിച്ച അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1876ല്‍ ഇന്ത്യയിലെത്തുകയും 13-ാം അശ്വാരൂഢ സേനയില്‍ പ്രവേശിക്കുകയും ചെയ്തു. 1895ല്‍ ആഫ്രിക്കയില്‍ സൈന്യത്തില്‍ സേവനത്തിനായി പോയ അദ്ദേഹം 1897ല്‍ അഞ്ചാം ഡ്രാഗണ്‍ സേനയെ നയിക്കുന്നതിനായി ഇന്ത്യയില്‍ തിരിച്ചെത്തി.

സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ പുരോഗതിക്കായി ജീവിതം അര്‍പ്പിച്ച പവല്‍ 1948 ജനുവരി എട്ടിന് കെനിയയില്‍ വച്ചാണ് മരിച്ചത്. തന്‍റെ മരണം വരെയും പ്രസ്ഥാനത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച അദ്ദേഹം, പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്കായി പുതിയ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ധാരാളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
പവലിണ്ടെ 150 പ്പിറന്നാള്‍ 2007 ജനുവരി 22ന് ആയിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :