വൈക്കം സത്യഗ്രഹത്തിന് 84 വയസ്സ്

WEBDUNIA|
ചരിത്ര പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്‍റെ 84-ാം വാര്‍ഷികദിനമാണ് ചൊവ്വാഴ്ച. വൈക്കത്ത് നടന്ന അയിത്ത ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സത്യഗ്രഹം കേരളത്തിന്‍റെ രാഷ്ട്രീയവും സാമൂഹികവുമായ വളര്‍ച്ചയിലെ നാഴികക്കല്ലാണ്.

ജാതീയ ഭ്രാന്ത് കൊടികുത്തി വാണ ഒരു കാലഘട്ട ത്തിന്‍റെ ഓര്‍മ്മകളിലേക്കാണ് വൈക്കം സത്യഗ്രഹ സംഭവം നമ്മെ നയിക്കുന്നത്. സവര്‍ണനും-അവര്‍ണനും തമ്മിലുള്ള വേര്‍തിരിവുകള്‍ രൂക്ഷമായകാലം. സവര്‍ണ ജാതിക്കാരന്‍ നടക്കുന്ന വഴിയെ നടക്കുന്നതിനോ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനോ അവര്‍ണന് കഴിയുമായിരുന്നില്ല.

ജാതീയമായ വേര്‍തിരിവുകളും തൊട്ടുകൂടായ്മയും എല്ലാം കണ്ടിട്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചത്.

ഈ അയിത്ത ഭ്രാന്ത്രിനുനേരെയുള്ള കടന്നാക്രമണമായിരുന്നു വൈക്കം സത്യഗ്രഹം. 1924 മാര്‍ച്ച് 30ന് ആരംഭിച്ച സത്യഗ്രഹത്തിന് ഗാന്ധിജിയുടെ അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്നു. കെ.കേളപ്പന്‍, കെ.പി.കേശവമേനോന്‍, ടി.കെ മാധവന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, എ.കെ. പിള്ള, മന്നത്ത് പത്മനാഭന്‍, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സത്യഗ്രഹം ആരംഭിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :