വീണ്ടുമൊരു പേള്‍ ഹാര്‍ബര്‍!

ബിനു സി തമ്പാന്‍

PROPRO
‘സാമ്പത്തിക പേള്‍ ഹാര്‍ബര്‍’ അമേരിക്കന്‍ ബാങ്കിങ്ങ്, നിക്ഷേപ മേഖലകള്‍ നേരിടുന്ന പ്രതിസന്ധിക്ക് പ്രമുഖ സാമ്പത്തിക പ്രസ്ദ്ധീകരണങ്ങള്‍ നല്‍കിയ വിശേഷണമാണിത്. അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ നിക്ഷേപകനായ വാരന്‍ ബഫെറ്റ് സി‌എന്‍ബിസി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കന്‍ സാമ്പത്തിക പതിസന്ധിയെ സാമ്പത്തിക പേള്‍ ഹാര്‍ബര്‍ എന്ന വിശേഷിപ്പിച്ചതോടെ ഈ പ്രയോഗത്തിന് ആധികാരികത കൈവരികയും ചെയ്തു.

മാനവ ചരിത്രത്തില്‍ തന്നെ പേള്‍ ഹാര്‍ബറിനുള്ള പ്രസക്തി 2001ല്‍ പുറത്തിറങ്ങിയ പേള്‍ ഹാര്‍ബര്‍ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ പുതുതലമുറ കണ്ടറിഞ്ഞതാണ്. ഹവായി ദ്വീപിനോട് ചേര്‍ന്നുള്ള പേള്‍ ഹാര്‍ബര്‍ എന്ന അമേരിക്കന്‍ നാവിക കേന്ദ്രത്തില്‍ 1941 ഡിസംബര്‍ ഏഴിന് ജാപ്പനീസ് നാവിക പടയും വായു സേനയും നടത്തിയ ആക്രമണമായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഗതി തിരിച്ചു വിട്ടത്. തങ്ങളുടെ പ്രദേശങ്ങളിലേക്കുള്ള ജാപ്പനീസ് കടന്നു കയറ്റം തടയാനായി അമേരിക്ക സ്ഥാപിച്ച് ഈ നാവിക കേന്ദ്രത്തെ ജാപ്പനീസ് സേന അപ്രതീക്ഷിതമായി കടന്നാക്രമിച്ചു. ഇതില്‍ അമേരിക്കന്‍ സേന പാടെ തകര്‍ന്ന് പോകുകയും ചെയ്തു. നാല് അമേരിക്കന്‍ കപ്പലുകളാണ് അന്ന് ജാപ്പനീസ് സൈന്യം തകര്‍ത്തത്.

അതു വരെ ലോകയുദ്ധത്തില്‍ സൈനികമായി സജീവമല്ലാതിരുന്ന അമേരിക്ക പേള്‍ ഹാര്‍ബര്‍ ആക്രമണത്തോടെ ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ അച്ചുതണ്ടിന് നേരെ പ്രത്യക്ഷ യുദ്ധത്തിന് ഇറങ്ങുകയും ചെയ്തു. ഇതോടെ തീവ്രതയേറിയ രണ്ടാം ലോകമഹായുദ്ധം ഒടുവില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗാസാക്കിയിലും 1945 ഓഗസ്റ്റോടെ അമേരിക്ക നടത്തിയ അണുബോംബ് വര്‍ഷത്തോടെയാണ് അവസാന ഘട്ടത്തിലേക്ക് കടന്നത്. അതേ വര്‍ഷം സെപതംബര്‍ രണ്ട്ന് രണ്ടാം ലോകമഹായുദ്ധം ഔദ്യോഗികമായി അവസാനിക്കുമ്പോള്‍ യുദ്ധത്തിന്‍റെ ഫലമായി അഞ്ച് കോടി സൈനികര്‍ക്കും 12 കോടി സാധാരണ ജനങ്ങള്‍ക്കും ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍.

WEBDUNIA|
ഒരു പക്ഷേ ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ആക്രമണം നടത്തിയില്ലെങ്കില്‍ അമേരിക്ക ലോകമഹായുദ്ധത്തില്‍ സജീവമായി എത്തുകയില്ലായിരുന്നു എന്നും യുദ്ധം വളരെ നേരത്തേ തന്നെ അവസാനിക്കുമായിരുന്നു എന്നും വിലയിരുത്തപ്പെടുന്നുണ്ട്. പിന്നീട് മാറിയ ലോക സാഹചര്യത്തില്‍ അമേരിക്കയുടെ വിശ്വസ്ത സുഹൃത്തും പങ്കാളിയുമായി ജപ്പാന്‍ മാറിയത് ചരിത്രനീതിയുടെ ഉദാത്ത മാതൃകയായി വരെ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :