നേതാജി മറഞ്ഞതെവിടെ?

അരുണ്‍ തുളസീദാസ്

WEBDUNIA|
നടക്കാത്ത വിമാനാപകടം

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അത്തരമൊരു വിമാനാപകടം തായ്‌വാനില്‍ നടന്നിട്ടില്ല എന്ന് വ്യക്തമായി. മാത്രമല്ല, അപകടത്തെക്കുറിച്ചുള്ള യാതൊരുവിധ ഫോട്ടോഗ്രാഫുകളോ കൂടെയുണ്ടായിരുന്നവരുടെ മൃതശരീരങ്ങളോ മറ്റാരും കണ്ടിട്ടുമില്ല. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണവും നിഗൂഢതയ്ക്ക് അടിവരയിടുന്നു. തങ്ങളുടെ രാജ്യത്ത് വച്ച് നേതാജി മരണപ്പെട്ടിട്ടില്ല എന്ന് 2005ല്‍ തായ്‌വാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

നേതാജിയെ സോവിയറ്റ് യൂണിയന്‍ പിടിച്ചുവെന്നും സൈബീരയില്‍ വച്ചാണ് അദ്ദേഹം മരണപ്പെട്ടതെന്നും വാദങ്ങള്‍ ഉണ്ടായി. പക്ഷേ, അദ്ദേഹം മരിച്ചുവെന്നോ ജീവിച്ചിരിക്കുന്നുവെന്നോ സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ‘മൌനിബാബ’ എന്ന പേരില്‍ അദ്ദേഹം ഇന്ത്യയില്‍ എത്തിച്ചേര്‍ന്നതായി ഒരു കൂട്ടര്‍ വാ‍ദിക്കുന്നു.

നേതാജിയുടെ മരണത്തെ സംബന്ധിച്ച ദുരൂഹത അകറ്റാന്‍ ഇന്ത്യയും അനേഷണ കമ്മീഷനുകളെ ഏര്‍പ്പെടുത്തി. ഇതില്‍ ജസ്റ്റിസ് മുഖര്‍ജി കമ്മീഷന്‍(1999-2005) നടത്തിയ നിരീക്ഷണങ്ങള്‍ ദുരൂഹതയ്ക്ക് ആഴം വര്‍ദ്ധിപ്പിച്ചു. വിമാനാപകടത്തില്‍ നേതാജി മരിച്ചില്ലാ‍യെന്നാണ് കമ്മീഷന്‍ വെളിപ്പെടുത്തിയത്. 2005 നവംബര്‍ എട്ടിന് കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ലമെന്‍റില്‍ വച്ചു. പക്ഷേ, റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല, അതിന്‍റെ ഉള്ളടക്കം ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. വിവരാവകാശനിയമം വഴി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാല്‍ കിട്ടുന്ന മറുപടി, തന്ത്രപ്രധാനമായ രഹസ്യമായതിനാല്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്നാണ്. റിപ്പോര്‍ട്ടിന്‍റെ വിശദാംശവും നിഗൂഢമായി തുടരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :