ദാമോദര മേനോന്‍ - സൗമ്യവും പ്രസന്നവുമായ നേതൃത്വം

WEBDUNIA|
പാലക്കാട്ടു നടന്ന കോNണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുത്ത ദാമോദരമേനോന് അവിടെ നടന്ന ലാത്തിച്ചാര്‍ജ്ജില്‍ പൊതിരെ തല്ലുകിട്ടി. തുടര്‍ന്നു നടന്ന കേസില്‍ അദ്ദേഹത്തെ ഒന്‍പതു മാസത്തേക്ക് ശിക്ഷിച്ചു. പിന്നീടു ഒട്ടേറെ വര്‍ഷങ്ങള്‍ അദ്ദേഹം തടവില്‍ കിടന്നിരുന്നു.

അദ്ദേഹം 1942 ജൂണ്‍ 12 ന് വിവാഹം ചെയ്തു. ലീലാ ദാമോദരമേനോന്‍ ഭര്‍ത്താവിന്‍റെ കാല്‍പാടുകള്‍ തുടര്‍ന്നു രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമാകുമ്പോഴേക്കും ക്വിറ്റിന്ത്യാ സമരവും ജയില്‍ വാസവുമായി. 1945 ജൂണിലാണ് ജയില്‍ വിമുക്തനായത്.

1949 ല്‍ തിരുവിതാംകൂറില്‍ നിന്നും താത്കാലിക പാര്‍ലമെന്‍റിലേക്കദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. വീണ്ടും കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. ദാമോദരമേനോന്‍ ആചാര്യ കൃപലാനിയുടെ നേതൃത്വത്തിലുള്ള കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയിലംഗമായി.

ഐക്യ കേരള രൂപവത്കരണത്തോടുകൂടി ദാമോദരമേനോന്‍ കോണ്‍ഗ്രസിലേക്കു തിരിച്ചുവന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂരില്‍ നിന്നദ്ദേഹം പരാജയപ്പെട്ടു. വിമോചനസമരം വീണ്ടും തെരഞ്ഞെടുപ്പ്. ഇത്തവണ അദ്ദേഹം കേരള സര്‍ക്കരിന്‍റെ വ്യവസായ മന്ത്രിയായി.

കളമശ്ശേരിയിലും കേരളത്തിന്‍റെ മറ്റുഭാഗങ്ങളിലും വ്യവസായങ്ങള്‍ തുടങ്ങുവാനും നിലവിലുള്ളവ പുഷ്ടിപ്പെടുത്തുവാനുമുള്ള അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ വിജയിച്ചു.

ധീരനും കരുത്തനും സാഹസികനുമായ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു കെ.എ ദാമോദരന്‍ മേനോന്‍. സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ അകൃഷ്ടനായിരുന്നില്ലെങ്കില്‍ അദ്ദേഹം ഭാവനാസമ്പന്നനായ ഒരു കവിയും എഴുത്തുകാരനുമാകുമയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :