ഇന്ദിര - ഇന്ത്യയുടെ പ്രിയദര്‍ശിനി

PTIPTI
1917 ന് വംബര്‍ 19 ന് അലഹബാദിലെ ആനന്ദഭവനില്‍ ജനനം. പ്രിയദര്‍ശിനി അതായിരുന്നു അച്ഛനമ്മമാരിട്ട പേര്. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ ഭരണാധികാരിയുടെ പിറവിയായിരുന്നു അത്-ഇന്ദിരാഗാന്ധിയുടെ!

1984 ഒക്ടോബര്‍ 31ന് രാജ്യത്തിനു വേണ്ടി അവര്‍ രക്തസാക്ഷിയായി.

ഇന്ദിരയുടെ രക്തസാക്ഷിത്വത്തിന്‍റെ ഇരുപത്തി മൂന്നാം വര്‍ഷമാണ് 2004. സ്വാതന്ത്ര്യാനന്തരം പതിനേഴു വര്‍ഷം ഇന്ത്യ ഭരിച്ച അച്ഛന്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെയോ കുടുംബ പാരമ്പര്യത്തിന്‍റെയോ പേരിലല്ല ഇന്ദിര ഇന്ത്യയുടെ അനിഷേധ്യ നേതാവായി വളര്‍ന്നത്.

സ്വാതന്ത്ര്യ സമരത്തിന്‍റെ തീവ്രത അനുഭവപ്പെട്ടിരുന്ന ഇരുപതുകളില്‍ മഹാത്മാഗാന്ധി ആനന്ദഭവനില്‍ എത്തുമായിരുന്നു. രാഷ്ട്രീയ ജനനായകരെ അടുത്തറിയാന്‍ കുട്ടിക്കാലത്തേ പ്രിയദര്‍ശിനിക്ക് കഴിഞ്ഞിരുന്നു.

എളിമയുടെ കരുത്തില്‍ വിശ്വസിച്ചിരുന്ന സബര്‍മതി ആശ്രമവും അവിടത്തെ ജീവിത രീതികളും സന്ദര്‍ശകയായി എത്തിയ ഇന്ദിരയെ സ്വാധീനിച്ചിരിക്കണം. പലയിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പുനെയില്‍ നിന്ന് മെട്രിക്കുലേഷന്‍ പാസായി. ടാഗോറിന്‍റെ ശാന്തിനികേതനില്‍ പഠിച്ചു.

സ്വിറ്റ്സര്‍ലണ്ടിലും ഇംഗ്ളണ്ടിലും പഠനം തുടര്‍ന്നു. അമ്മ കമലാ നെഹ് റുവിന്‍റെ ആകസ്മിക മരണത്തിനു ശേഷം ഇന്ദിര ഓക്സ്ഫോര്‍ഡിലെത്തി. യുദ്ധത്തിന്‍റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരുന്ന യൂറോപ്പില്‍ പക്ഷെ പഠനം തുടരാനായില്ല.

1942 മാര്‍ച്ചില്‍ ഫിറോസ് ഗാന്ധിയുമായുള്ള വിവാഹം. അതോടെ പ്രിയദര്‍ശിനി ഇന്ദിരാ ഗാന്ധിയായി മാറി. 1959 ല്‍ ഇന്ദിര കോണ്‍ഗ്രസിന്‍റെ അദ്ധ്യക്ഷയായി.

ഇന്ദിരയെ ഏറെ തളര്‍ത്തിയ സംഭവമായിരുന്നു നെഹ് റുവിന്‍റെ മരണം. 1964 ലായിരുന്നു സ്വതന്ത്ര ഭാരതത്തിന്‍റെ ആ രാജ ശില്‍പിയുടെ വിയോഗം. ശാസ്ത്രി മന്ത്രിസഭയില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് ഇന്ദിര കൈകാര്യം ചെയ്തു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :