ഇത്തിരി വാഴക്കാര്യം

WEBDUNIA|
വാഴപ്പിണ്ടി ഔഷധവും ഭക്ഷണവും

വാഴപ്പിണ്ടി ഔഷധമായും ഭക്ഷ്യവസ്തുവായും ഉപയോഗിക്കുന്നുണ്ട്. വാഴപ്പിണ്ടി കൊണ്ടുണ്ടാക്കുന്ന തോരന്‍ കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും പ്രചാരത്തിലുണ്ട്.

വാഴപ്പിണ്ടി ഗുരുവും ശീതളവുമാണ്. ഇതിന്‍റെ നീര് പ്രമേഹരോഗ ശാന്തിക്കും മൂത്രത്തിലെ കല്ല് നശിപ്പിക്കാനും ഉപയോഗിക്കുന്നു. ദാഹം, ചുട്ടുനീറ്റല്‍, മൂത്രകൃച്ഛ്രം, അതിസാരം, അസ്ഥിസ്രാവം, ശുക്ളസ്രാവം, രക്തപിത്തം, നീര്‍ പൊള്ളുകന്‍ എന്നിവയ്ക്കും വാഴപ്പിണ്ടി ഔഷധമായി ഉപയോഗിക്കുന്നു.

വാഴയുടെ മാണം ഭക്ഷണമായി ചിലര്‍ ഉപയോഗിക്കാറുണ്ട്. എത്യോപ്യക്കാര്‍ വാഴ കൂമ്പിടുന്നതിനു മുമ്പുള്ള മാണം പാകം ചെയ്ത് കഴിക്കാറുണ്ട്. കൂടാതെ വാഴക്കുന്നുകളെയും അവര്‍ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്.

വാഴയുടെ വേര് കൃമികളെ നശിപ്പിക്കാനും രക്തശുദ്ധിക്കും ആരോഗ്യവര്‍ദ്ധനവിനും ഔഷധമായി ഉപയോഗിക്കുന്നു.

കേരളത്തിലെ വാഴകള്‍

കേരളത്തില്‍ സാധാരണ കൃഷിചെയ്യുന്ന വാഴയിനങ്ങള്‍ നേന്ത്രന്‍, പാളയംതോടന്‍, പൂവന്‍, പടറ്റി, മൊന്തന്‍, കപ്പ, കൂമ്പില്ലാക്കണ്ണന്‍, കര്‍പ്പൂരവള്ളി മുതലായവയാണ്. നല്ല നീര്‍വാര്‍ച്ചയും ജൈവാംശവുമുള്ള മണ്ണാണ് വാഴകൃഷിയ്ക്ക് ഉത്തമം.

ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് വാഴകൃഷിയ്ക്ക് ഉത്തമം. ചുവടില്‍ നിന്ന് പൊട്ടിവരുന്ന സൂചിക്കന്നുകളാണ് നടാന്‍ നന്ന്.

വാഴയ്ക്ക് കീടരോഗ ബാധകള്‍ കുറവാണ്. കറുനാമ്പ്, കൊക്കാന്‍ എന്നിവയാണ് പ്രധാനമായും വാഴകളെ ബാധിക്കുന്നത്. ഇവയെ ഇല്ലാതാക്കാന്‍ ഫോസ്ഫേറ്റ് രൂപത്തിലുള്ള കീടനാശിനി നടുമ്പോള്‍ തന്നെ ഉപയോഗിക്കാറുണ്ട്.

വാഴയുടെയും വാഴപ്പഴത്തിന്‍റെയും കഥകളങ്ങനെയൊക്കെയാണ്. വാഴയുടെ പ്രത്യേകതകള്‍ മനസ്സിലാക്കിയതുകൊണ്ടാവാം മറ്റു പുതുവിളകള്‍ പലതും വന്നിട്ടും വാഴയെ കൈവിടാന്‍ മലയാളിക്ക് മനസ്സു വരാത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :