ആമിയെ ഖബറിന് ഉള്‍ക്കൊള്ളാനാവുമോ?

പീസീ

PROPRO
ആര്‍ഷജ്ഞാനത്തിന്‍റെ നാലമ്പലത്തില്‍ നിന്ന് ആരംഭിച്ച് പാളയം പള്ളിയിലെ ശവകുടീരത്തില്‍ മാധവിക്കുട്ടിയുടെ ജീവിതയാത്ര അവസാനിച്ചതിനെ ഒരു ഗ്രീക്ക് ദുരന്ത നാടകമായാണ് പരമേശ്വരന്‍ വിശദീകരിച്ചത്. ഇങ്ങനെ സംഭവിച്ചില്ല എങ്കില്‍ ഈ ദുരന്ത നാടകത്തിന്‍റെ തീഷ്ണത ഇല്ലാതായേനെ എന്നും പി പരമേശ്വേരന്‍ പറയുന്നു.

ഇസ്ലാം സമുദായത്തിലെ അനാചരങ്ങള്‍ക്കെതിരെ പേന കൊണ്ട് എതിര്‍ സമരം നടത്തിയ തസ്ലീമ നസ്രീന്‍ എന്ന എഴുത്തുകാരിയും ഇവരോടൊപ്പം ചേര്‍ന്നപ്പോള്‍ സാംസ്കാരിക കേരളം അക്ഷരാര്‍ത്ഥത്തില്‍ പകച്ചു നില്‍ക്കുകയാണ്. ഇസ്ലാം മതം സ്വീകരിച്ചതില്‍ കമലാ സുരയ്യ പശ്ചാത്തപിച്ചിരുന്നു എന്ന് തന്‍റെ അനുശോചനക്കുറിപ്പില്‍ തസ്ലീമ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അവര്‍ക്ക് തിരിച്ചുപോക്കിന് വിഘാതമായി നിന്നത് മതഭ്രാന്തന്‍‌മാര്‍ മക്കളെ ഉപദ്രവിക്കുമോ എന്ന ഭയത്താലാണെന്നും ഇവര്‍ പറഞ്ഞുവത്രേ.

മാധവിക്കുട്ടിയുടെ മൂത്ത മകന്‍റെ ഇഷ്ടപ്രകാരമാണ് ഖബറടക്കം നടത്തിയതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു. ഇളയമക്കള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നുവത്രേ. എന്നാല്‍, മൂത്തമകന്‍ എം ഡി നാലപ്പാട് ഭാര്യയുടെ വീട്ടില്‍ വച്ച് അമ്മയ്ക്ക് ഹൈന്ദവാചാര പ്രകാരമുള്ള മരണാനന്തര ചടങ്ങുകള്‍ നടത്തിയതായും ചില മാധ്യമങ്ങള്‍ പറയുന്നു. ഇക്കാര്യം പക്ഷേ മത മൌലിക വാദികളുടെ ഭീഷണിയെ കുറിച്ചുള്ള ചെറിയൊരു സൂചന നല്‍കുന്നുണ്ട്. മത ഭ്രാന്തരെ കുറിച്ചുള്ള ഭയത്താല്‍ ഖബറടക്കാന്‍ വേണ്ടി ഖബറടക്കി എന്നു വേണമെങ്കില്‍ പോലും ചിന്തിക്കാവുന്ന സൂചന.

WEBDUNIA|
പക്ഷേ, മാധവിക്കുട്ടി എന്ന കമലാ സുരയ്യ അന്തിമമായി എന്തായിരുന്നു ആഗ്രഹിച്ചത്. അതിന് എന്തെങ്കിലും തെളിവുകളോ വെളിപ്പെടുത്തലുകളോ ലഭ്യമാവും വരെ നമുക്ക് അവര്‍ ഖബറില്‍ ഒടുങ്ങണമെന്ന് തന്നെയാണ് ആഗ്രഹിച്ചത് എന്ന് വിശ്വസിച്ചുകൂടെ? അതല്ലേ, സാംസ്കാരികകേരളം അവര്‍ക്ക് നല്‍‌കേണ്ട മിനിമം ‘ചാക്കാല ഔചിത്യം’?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :