വിക്കിക്ക് എതിരെ കേരളാഫാര്‍മറും അങ്കിളും

WD
അറിവില്ലാത്തവര്‍ വിക്കി ലേഖനങ്ങള്‍ തമസ്കരിക്കുന്നു എന്നു പരാതി

വിക്കിപീഡിയ എന്ന ആര്‍ക്കും എഴുതാനും പ്രസിദ്ധീകരിക്കാനും എഡിറ്റ് ചെയ്യാനും സൌകര്യമൊരുക്കുന്ന സംവിധാനം ഒരു പറ്റം ആളുകളുടെ അറിവില്ലായ്മ മൂലം ദൂഷിതമാവുന്നു എന്ന പരാതി.

കേരളാ ഫാര്‍മര്‍ എന്നപേരില്‍ മലയാളം ബ്ലോഗില്‍ അറിയപ്പെടുന്ന ചന്ദ്രശേഖരന്‍ നായരും, അങ്കിള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചന്ദ്രകുമാറുമാണ് വിക്കി അഡ്മിനിസ്ട്രേറ്റര്‍ മാര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ ഒരു വിവരവും ഇല്ലാത്ത ആളുകളാണ് വിക്കിയില്‍ നിന്ന് ലേഖനം നീക്കാന്‍ തീരുമാനിക്കുന്നതെന്ന തോന്നല്‍ ഉണ്ടാക്കുന്നു എന്നു അങ്കിള്‍ പറയുന്നു. (വിക്കി ഭരണാധികാരികളുടെ വാക്കുകള്‍ അതേപടി ഫാര്‍മറുടെ പോസ്റ്റില്‍ കമന്റായി വായിക്കാം). ഈ പ്രവണത ശരിയല്ല. ഇഷ്ടമില്ലെങ്കില്‍ വിക്കിയില്‍ നിന്നും നീക്കിക്കോട്ടെ. പക്ഷെ, അത് മറ്റുള്ളവരെ അപമാനിച്ചുകൊണ്ടാകരുത്.

WEBDUNIA|
കേരളാ ഫാര്‍മര്‍ രണ്ട് ലേഖനങ്ങള്‍ വിക്കി ബുക്സില്‍ രേഖപ്പെടുത്തി. രണ്ടിനേയും വിക്കി ഭരണാധികാരികള്‍ നീക്കം ചെയ്തു ഇതാണ് സംഭവങ്ങളുടെ തുടക്കം. റബ്ബര്‍ ബോര്‍ഡിന്‍റെ ചില സ്ഥിതി വിവരക്കണക്കുകള്‍ ആണ് അതില്‍ ഉണ്ടായിരുന്നത്. റബ്ബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്ത വിശകലനത്തിലൂടെ കണ്ടെത്തിയ ഈ കണക്കിന് കോപ്പി റൈറ്റ് ഉണ്ടെന്നായിരുന്നു മാറ്റാനുള്ള കാരണമായി പറഞ്ഞത്. വിവരാവകാശ നിയമപ്രകാരം ചന്ദ്രശേഖരന്‍ നായര്‍ക്ക് കിട്ടിയ ഈ കണക്കുകളാകട്ടെ വളരെ നിര്‍ണ്ണായകവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും ആയിരുന്നു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :