1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Virat kohli reveals struggle after leaving captaincy dravid took care of him

നായകസ്ഥാനം നഷ്ടമായതോടെ മാനസികമായി തകർന്നു, തുണയായത് രാഹുൽ ദ്രാവിഡ്: തുറന്ന് പറഞ്ഞ് കോലി

Virat Kohli
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം നഷ്ടമായത് കരിയറിലെ ഏറ്റവും ദുഷ്‌കരമായ സമയമായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ഈ കാലഘട്ടത്തില്‍ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെയും ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡിന്റെയും സാമിപ്യമാണ് തനിക്ക് പിന്തുണയായതെന്നും കോലി പറയുന്നു.
 
2022ല്‍ നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ കോഹ്ലിയുടെ പ്രകടനം കാര്യമായ ഇടിവ് നേരിട്ടിരുന്നു. ആ സമയത്ത് ദ്രാവിഡും വിക്രം റാത്തോറും തനിക്കൊപ്പം നിന്നത് വീണ്ടും ക്രിക്കറ്റിനെ ആസ്വദിക്കാന്‍ സഹായിച്ചുവെന്നാണ് കോലി തുറന്നുപറഞ്ഞത്. അന്ന് തന്റെ മാനസികാവസ്ഥ മനസിലാക്കി കരുതലോടെ സമീപിച്ചതാണ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സാഹായിച്ചതെന്ന് കോലി പറയുന്നു. വീണ്ടും കളിക്കണമെന്ന തോന്നലുണ്ടാക്കിയത് അവരാണ്. കോലി പറഞ്ഞു.
 
2022ല്‍ 26.5 ബാറ്റിംഗ് ശരാശരിയില്‍ 265 റണ്‍സ് മാത്രമായിരുന്നു കോലി ടെസ്റ്റില്‍ നേടിയത്. 2023ല്‍ പക്ഷേ ശക്തമായ തിരിച്ചുവരാന്‍ കോലിയ്ക്കായി. 2023ല്‍ 56 റണ്‍സ് ശരാശരിയില്‍ 671 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.  
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
പ്ലേ ഓഫിനടുത്തെത്തി എന്നാലും രാജസ്ഥാൻ സേഫല്ല, ഇങ്ങനെ സംഭവിച്ചാൽ ചെന്നൈയ്ക്ക് വരെ കടക്കാം