അനുബന്ധ വാര്‍ത്തകള്‍
- 2026ല്‍ റണ്ണെടുക്കാതെ പുറത്തായത് 7 തവണ, നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി അഭിഷേകിന്, സഞ്ജുവും രോഹിത്തും രക്ഷപ്പെട്ടു
- 2026ല്‍ റണ്ണെടുക്കാതെ പുറത്തായത് 7 തവണ, നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി അഭിഷേകിന്, സഞ്ജുവും രോഹിത്തും രക്ഷപ്പെട്ടു
- സ്പിന്നര്‍മാരെ കിട്ടട്ടെ, സഞ്ജു അടിച്ചുപരത്തും , അവന് യുവരാജിനെ പോലെ: സഞ്ജുവിന്റെ ഫോമില്‍ പ്രതികരണവുമായി സേവാഗ്
- സഞ്ജുവോ റുതുവോ അല്ല ചെന്നൈയുടെ പ്രശ്നം, അതൊരു യുവതാരമാണ്, തുറന്നുപറഞ്ഞ് ഇർഫാൻ പത്താൻ
- സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു
ലോകകപ്പിലെ ഹീറോയിക് പ്രകടനം, ഐസിസിയുടെ മാർച്ച് മാസത്തെ താരമായി സഞ്ജു സാംസൺ
പുരുഷ വിഭാഗത്തില്‍ സഞ്ജു മികച്ച താരമായപ്പോള്‍ വനിതകളില്‍ ന്യൂസിലന്‍ഡിന്റെ ഓള്‍റൗണ്ട് താരം മെലി കെറാണ് പുരസ്കാരം സ്വന്തമാക്കിയത്.
ടി20 ലോകകപ്പ് 2026-ല്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സഞ്ജു വിശ്വനാഥ് സാംസണെ മാര്‍ച്ച് മാസത്തെ മികച്ച താരമായി തിരെഞ്ഞെടുത്ത് ഐസിസി. ഇന്ത്യന്‍ ടീമിലെ സഹതാരമായ ജസ്പ്രീത് ബുമ്രയെ മറികടന്നാണ് സഞ്ജു പുരസ്കാരത്തിന് അര്‍ഹനായത്.
ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ ഒരു മത്സരം പോലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് ടീമിന് ഏറ്റവും നിര്‍ണായകമായ ഘട്ടത്തിലാണ് തിരികെ അവസരം ലഭിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലിന് സമാനമായ മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 97 റണ്‍സും സെമിയിലും ഫൈനലിലും 89 റണ്‍സുമായും സഞ്ജു തിളങ്ങി. മാര്‍ച്ചില്‍ കളിച്ച ഈ 3 മത്സരങ്ങളില്‍ നിന്ന് 275 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. 137.50 ബാറ്റിങ് ശരാശരി, സ്ട്രൈക്ക്റേറ്റ് ആകട്ടെ 199.27.
വെസ്റ്റ് ഇന്‍ഡീസിനെതിരെ 97* (50 പന്ത്), ഇംഗ്ലണ്ടിനെതിരെ 89 (42 പന്ത്), ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 89 (46 പന്ത്) എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ പ്രകടനം. പുരുഷ വിഭാഗത്തില്‍ സഞ്ജു മികച്ച താരമായപ്പോള്‍ വനിതകളില്‍ ന്യൂസിലന്‍ഡിന്റെ ഓള്‍റൗണ്ട് താരം മെലി കെറാണ് പുരസ്കാരം സ്വന്തമാക്കിയത്.