പരാജയത്തിനു പിന്നാലെ അശ്വിനെതിരെ രൂക്ഷ വിമർശനം; പരിക്ക് മറവച്ചാണ് താരം കളിച്ചതെന്ന് ആരോപണം

Sumeesh| Last Modified തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (16:27 IST)
സതാംപ്ടൺ ടെസ്റ്റിൽ പരാജയപ്പെട്ട് ഇന്ത്യ പരമ്പ കൈവിടുംമ്പോൾ ഏറ്റവും കൂടുതൽ പഴി ഏറ്റുവാങ്ങുന്നത് ഇന്ത്യൻ ടീമിലെ മികച്ച സ്പിന്നർമാരിലൊരാളായ തന്നെയാണ്. മത്സരത്തിലെ രണ്ട് ഇന്നിംഗ്സുകളിലും അശ്വിന് കാര്യമായ സംഭാവനകളൊന്നും നൽകാനായില്ല എന്നത് തന്നെയാണ് ഇതിനു കാരണം.

പരിക്ക് മറച്ചുവച്ചാണ് താരം മത്സരത്തിനിറങ്ങിയത് എന്നാണ് ആരോപണം ഉയരുന്നത്. പ്രകടനം മോഷമായതിനു പിന്നിലെ കാരണം ഒരുപക്ഷേ അതാവാം. ആദ്യ ഇന്നിംഗ്സിൽ രണ്ടും രണ്ടാമത് ഇന്നിംഗ്സിൽ ഒരു വിക്കറ്റൂമാണ് അശ്വിൻ സ്വന്തമാകിയത് എന്നാൽ ഈ വിക്കറ്റുകൾകൊണ്ട് ടീം ഇന്ത്യക്ക് പ്രത്യേകിച്ച് ഒന്നും നേടാനായില്ല.

ഒന്നാം ഇന്നിംഗ്സിന്റെ തുടക്കതിൽ 6 വിക്കറ്റിന് 86 റൺസ് എന്ന നിലയിൽ കൂപ്പുകുത്തിയ ഇംഗ്ലങ്ങിണ്ടിനെ അപ്പോൾ തളക്കാനായില്ല.ഏഴാം വിക്കറ്റിലെത്തിയപ്പൊൾ സാം കറൻ–മോയിൻ അലി 81 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ടിമിനെ ഭേതപ്പെട്ട സ്കോറിലെത്തിച്ചു. ഇതിനു ശേഷം മാത്രമാണ് മൊയിൻ അലിയെ പുറത്താക്കാൻ അശ്വിനായത്. രണ്ടാം ഇന്നിംഗ്സിലാവട്ടെ 37.1 ഓവറിൽ 84 റൺസാണ് അശ്വിൻ വഴങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :