വാഴ്ത്തപ്പെട്ട ചാവറയച്ചന്‍

chavara  achan
WDWD
പുണ്യസ്നാനത്തില്‍ നിന്നും കിട്ടിയ പവിത്രത ഒരിക്കലും കളങ്കപ്പെട്ടിട്ടില്ലെന്ന് മരണക്കിടക്കയില്‍ സധൈര്യം പ്രഖ്യാപിച്ച പുണ്യാത്മവായിരുന്നു ചാവറയച്ചന്‍. പുരോഹിത വര്‍ത്തിയും മാനുഷിക പ്രവര്‍ത്തനങ്ങളും ഒരു പോലെ കൈകാര്യം ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.

എല്ലാ ഇടവകകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനും ജ-ാതിമതഭേദമന്യേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനും വേണ്ടി അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. ഇടവകകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ മടികാണിച്ചാല്‍ പള്ളികള്‍ അടച്ചിടുമെന്നും ചാവറയച്ചന്‍ പ്രഖ്യാപിച്ചു. വികാരി ജ-നറലായിരിക്കുമ്പോഴാണ് അദ്ദേഹം ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

അക്കാലത്ത് ദാരിദ്യ്രത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കഴിഞ്ഞ ദളിതര്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ചാവറയച്ചന്‍ ദളിത് കുഞ്ഞുങള്‍ക്ക് സൗജ-ന്യമായി പുസ്തകവും വസ്ത്രവും ലഭ്യമാക്കി.

ജ-ാതിയുടെയും തൊട്ടുകൂടായ്മയുടെയും പേരില്‍ അസമത്വം നിലനിന്നിരുന്ന അന്നത്തെ കാലത്ത് പുരോഹിതനായ ഒരാളുടെ ഭാഗത്ത് നിന്നുമുള്ള ഇത്തരം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏവരെയും അതിശയിപ്പിച്ചിരുന്നു.

WEBDUNIA|
കുടുംബ ബന്ധങ്ങളെക്കുറിച്ചും വളരെ ബോധവാനായിരുന്നു അദ്ദേഹം. ഭിന്നിക്കപ്പെട്ട രാജ-്യം നശിക്കുന്നതുപോലെ ഭിന്നിച്ച കുടുംബവും നാശപ്പെട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :