ഓമനക്കൈയിലൊലീവില കമ്പുമായ്

പീസിയന്‍

WEBDUNIA|
ഈ ആചാരങ്ങള്‍ക്ക് കേരളത്തിലെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ചെറിയ മാറ്റങ്ങളും വ്യത്യാസങ്ങളും ഉണ്ട്. അതാത് ദിവസത്തെ നോമ്പിന് വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റര്‍ ആഘോഷം വരുന്നത്.

കുരുത്തോലപ്പെരുന്നാല്‍ മലയാളത്തിന്‍റെ മണമുള്ള പെരുന്നാളാണ്. ഒലിവിലയ്ക്ക് പകരം വിശ്വാസികള്‍ കുരുത്തോലയേന്താന്‍ തയ്യാറായത് സാംസ്കാരിക സമന്വയത്തിന്‍റെ വിശ്വാചാരങ്ങള്‍ തദ്ദേശീയമയി മാറുന്നതിന്‍റെ ഉദാഹരണമാണ്.

ഓമനക്കൈയിലൊലീവില കമ്പുമായ് ഓശാന പെരുന്നാള് വന്നൂ... എന്നൊനൊരു സിനിമാപാട്ടുണ്ട്.ഓശാനപെരുന്നാളിന്‍റെ മഹിമ വഴിഞ്ഞൊഴുകന്നതാണാ വരികള്‍.

കേരളത്തിലെ വിവിധ സഭകളിലെ ക്രൈസ്തവര്‍ വ്യത്യസ്ത രീതികളിലാണ് കുരുത്തോലപ്പെരുന്നാള്‍ ആഘോഷിക്കുന്നത് കേരളത്തില്‍ കുരുത്തോലയേന്തിയുള്ള ഘോഷയാത്ര പെരുന്നാളിന്‍റെ പ്രധാന ചടങ്ങാണ്.അന്ന് പള്ളികളില്‍ പ്രത്യേക കുരുത്തോല കുര്‍ബാനകളുണ്ടാവും.

മുന്‍ വര്‍ഷത്തെ കുരുത്തോലപ്പെരുന്നാളിന് വെഞ്ചെരിച്ചു കിട്ടിയ കുരുത്തോലകള്‍ സൂക്ഷിച്ചു വച്ച ശേഷം ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള വലിയ നോമ്പിന് തൊട്ടു മുമ്പുള്ള ബുധനാഴ്ച അവ കത്തിച്ച് അതിന്‍റെ ചാരം നെറ്റിയിലിടുന്നു. ഇത് വിഭൂതി ബുധനെന്നും കരിക്കുറിപ്പെരുന്നാളെന്നും അറിയപ്പെടുന്നു.

പെസഹാ വ്യാഴത്തിന് അപ്പമുണ്ടാക്കുമ്പോള്‍ കുരുത്തോലപ്പെരുന്നാളിന് വെഞ്ചെരിച്ചു കിട്ടിയ കുരുത്തോലയുപയോഗിച്ച് കുരിശിന്‍റെ രൂപമുണ്ടാക്കി അപ്പത്തിന് മുകളില്‍ വയ്ക്കുന്നു.

ഞായറാഴ്ച സംസ്ഥാനത്തെ വിവിധ പള്ളികളില്‍ കുരുത്തോല വാഴ്വും പ്രദക്ഷിണവും നടന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :