ആറന്മുള പൊന്നമ്മയ്ക്ക് 94

ടി ശശി മോഹന്‍

WEBDUNIA|
മലയാള സിനിമയുടെ തറവാട്ടമ്മ വയസ്സ് തികയുകയാണ്. നാള്‍ പ്രകാരമുളള്ളാ പിറന്നാള്‍ പക്ഷേ മീനഭരണി നാളിലാണ്. ഈ അമ്മ പിറന്നാള്‍ വലിയ ആഘോഷമൊന്നും ആക്കുന്നില്ല.ഓര്‍മ്മകളെ താലോച്ച് ഒരു പിറന്നാള്‍ ദിനം.

അരനൂറ്റാണ്ടുകാലത്തോളം മലയാള നാടക സിനിമാ രംഗത്ത് നായികയായും അമ്മയായും ചേട്ടത്തിയായും വേഷമിട്ട് തിളങ്ങിയ ആറന്മുള പൊന്നമ്മയെന്ന കലാകാരിയുടെ ഒരു നാടകമോ ചിത്രമോ കാണാത്ത പ്രേക്ഷകര്‍ കേരളത്തിലുണ്ടാകുമെന്നു തോന്നുന്നില്ല.

1914 ഏപ്രില്‍ 23ന് ആറന്മുളയില്‍ മാലേത്തു വീട്ടില്‍ കേശവപിള്ളയുടെയും പാറുക്കുട്ടി അമ്മയുടെയും മകളായി പൊന്നമ്മ ജനിച്ചു. മീനത്തിലെ ഭരണിയാണ് നക്ഷത്രം .

15-ാമത്തെ വയസില്‍ കലാസ്നേഹിയും കലാകാരനുമായ കൊച്ചുപിള്ളയെ വിവാഹം കഴിച്ചു., ആദിമുതലേ കലയോട് അഭിനിവേശമുണ്ടായിരുന്ന പൊന്നമ്മ; യാഥാസ്ഥിതിക കുടുംബാംഗങ്ങള്‍ക്ക് അന്ന് അനിഷേധ്യമായിരുന്ന കലാരംഗത്തേയ്ക്ക് സ്നേഹസമ്പന്നനും ആദര്‍ശവാദിയുമായ ഭര്‍ത്താവിന്‍റെ സഹായസഹകരണത്തോടെ കടന്നുവന്നപ്പോഴേക്കും 28 വയസു തികഞ്ഞിരുന്നു.

നടനും സാഹിത്യകാരനുമായ മുതുകുളം രാഘവന്‍പിള്ള രചിച്ച ഭാഗ്യലക്ഷ്മി എന്ന നാടകത്തിലായിരുന്നു പൊന്നമ്മ അഭിനയത്തിന്‍റെ ഹരിശ്രീ കുറിച്ചത്. ഗാനഗന്ധര്‍വനായ യേശുദാസിന്‍റെ പിതാവായ അഗസ്റ്റിന്‍ ജോസഫായിരുന്നു ആ നാടകത്തില്‍ പൊന്നമ്മയുടെ നായകന്‍.

പ്രസിദ്ധികേട്ട നടന്‍ കൊട്ടാരക്ക ശ്രീധരന്‍നായരും ആ നാടകത്തില്‍ അഭിനയിച്ചിരുന്നു. അന്നത്തെ പ്രശസ്ത നാടക സമിതിയായിരുന്ന പൊട്ടക്കയത്ത് വേലുപ്പിള്ളയുടെ ഓച്ചിറ പരബ്രഹ്മോദയ സംഗീത നടന സഭയാണ് ഭാഗ്യലക്ഷ്മി അവതരിപ്പിച്ചത്. തുടര്‍ന്ന് അവരുടെ തന്നെ പ്രസന്ന, ഭാവന തുടങ്ങിയ നാടകങ്ങളിലായി പത്തു വര്‍ഷത്തോളം അഭിനയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :