രവി മേനോന്‍ എന്ന നഷ്ടം

WEBDUNIA|
രാജീവ്നാഥിന്‍റെ ഏകാകിനിയിലും രവിമേനോന്‍ മികച്ച വേഷം കൈകാര്യം ചെയ്തു.

നടന്‍ സോമന്‍ രവിമേനോന്‍റെ വലിയ ചങ്ങാതി ആയിരുന്നു. ണിര്‍മാല്യവും ഗായത്രിയും എല്ലാം ഏതാണ്ട് അടുത്തടുത്തായിരുന്നു പുറത്തിറങ്ങിയത്.

സോമന്‍ 1997 ല്‍ വൃശ്ചികത്തിലെ കാര്‍ത്തിക നാളില്‍ തൃക്കാര്‍ത്തിക ദിവസമാണ് മരിച്ചത്. ഇപ്പോള്‍ രവി മേനോന്‍ പത്തു കൊല്ലം കഴിഞ്ഞ് 2007 ല്‍ വൃശ്ചികത്തിലെ കാര്‍ത്തിക നാളില്‍ തന്നെ മരിക്കുന്നു. കൌതുകകരമായ യാദൃശ്ചികതയാണിത്.

നിരാശാ കാമുകന്‍റെ വേഷമായിതരുന്നു മുന്പത്തെ മലയാളസിനിമയില്‍ രവിമേനോന് അധികവും ലഭിച്ചത് 'ശാലിനി എന്‍റെ കൂട്ടുകാരി"യിലെ 'സുന്ദരീ... നിന്‍ തുന്പു കെട്ടിയിട്ട ചുരുള്‍മുടിയില്‍" എന്ന ഹിറ്റ് ഗാനം പാടിയതും നിരാശാകാമുകനായായിരുന്നു. വ്യത്യസ്ഥങ്ങളായ ഒട്ടേരെ വേഷങ്ങള്‍ അദ്ദേഹന്‍ കൈകാര്യം ചെയ്തു.

ഉത്രാടരാത്രി, ഉയരങ്ങളില്‍, ആ രാത്രി, രാധ എന്ന പെണ്‍കുട്ടി, ശാലിനി എന്‍റെ കൂട്ടുകാരി, നാടോടി, വിട പറയും മുന്പേ, ക്രൈംഫയല്‍, പരിണാമം, ഒന്നാമന്‍, ഇന്ദ്രജാലം, മാന്ത്രികം,പതാക , വാടകവീട്,നാടുവാഴികള്‍, നേരറിയാന്‍ സിബിഐ, എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനമാണ്.

'സ്വപ്നോം കി റാണി", 'വ്യാപാര്‍", 'ജംഗിള്‍ മംഗല്‍", 'രാഖി രാഖി", 'ദോ കിനാരെ" ജംഗല്‍ മേ മംഗള്‍, ദുവിത, ജയ്ജവാന്‍ ജയ്മക്കാന്‍ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.

അദ്ദേഹം കരിന്പുഴ യു.പി. സ്കൂളില്‍ പതിക്കുന്പോള്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനായി അച്ഛന്‍റെ നാടായ എലപ്പുള്ളിയിലേക്കു പോയ രവി മേനോന്‍ ഇന്‍റര്‍മീഡിയറ്റ് നേടിയതു വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലായിതരുന്നു.

ഇതിനിടെ എം ടിയുമായി പരിചയപ്പെടാന്‍ അവസരം കിട്ടി. അഭിനയമോഹം മനസില്‍ സൂക്ഷിച്ച അദ്ദേഹം പിന്നീടു ബോംബെയിലേക്കു പോയി. അവിടെനിന്നു പിന്നീടു പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തി. ജയ ബച്ചന്‍ സഹപാഠിയായിതരുന്നു. എം.ടി. വാസുദേവന്‍ നായത്ധടെ പ്രചോദനമാണു രവിമേനോനെ പുനെയിലെത്തിച്ചത്.

അഭിനയം പഠിച്ചുകൊണ്ടിരിക്കെ 'മാ നിഷാദ" എന്ന ലഘു ഹിന്ദി സിനിമയില്‍ അഭിനയിച്ചു. പിന്നീടു മണി കൗളിന്‍റെ 'ദുവിധി"ല്‍ ഇരട്ട റോളില്‍ അഭിനയിച്ചു. മണികൗളാണു രവി മേനോന്‍ എനന്ന്‌ പേരു മാറ്റിയത്.ദുവിതയിലെ അഭിനയത്തിനു പുരസ്കാരം ലഭിച്ചിട്ടുണ്ട്.

കളഭ മായിതരു ന്നു അവസാനത്തെ സിനിമ.തപസ്യ, സഹധര്‍മ്മിണി, കടമറ്റത്ത് കത്തനാര്‍, തച്ചോളി ഓതേനന്‍ തുടങ്ങി പത്തോളം സീരിയലുകളിലും അഭിനയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :