പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > റോഡിക് തകര്‍ത്തത് 73 വര്‍ഷത്തെ സ്വപ്നം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റോഡിക് തകര്‍ത്തത് 73 വര്‍ഷത്തെ സ്വപ്നം
വിംബിള്‍ഡണ്‍ സെമിഫൈനലില്‍ ആന്‍ഡി മുറേ അമേരിക്കയുടെ ആന്‍ഡി റോഡിക്കിനോട് തോറ്റ് മടങ്ങിയപ്പോള്‍ വിതുമ്പിയത് ഒരു ജനത മുഴുവനുമായിരുന്നു. വിംബിള്‍ഡണ്‍ കിരീടത്തില്‍ ഒരു ബ്രിട്ടണ്‍കാരന്‍ മുത്തമിടുന്നത് കാണാന്‍ 73 വര്‍ഷമായി കാത്തിരിക്കുന്ന ബ്രിട്ടിഷ് ജനതയുടെ പ്രതീക്ഷകളെ ആണ് റോഡിക് ഒരു എയ്സടിക്കുന്ന വേഗത്തില്‍ അടിച്ചു പറത്തിയത്. കളി തോറ്റെങ്കിലും മുറെയുടെ പോരാട്ട മികവില്‍ ബ്രിട്ടണിലെ ടെന്നീസ് ആരാധകര്‍ ഇപ്പൊഴും ആശ്വസിയ്ക്കുന്നു.

കളി തോറ്റതിന് താന്‍ തന്നെയാണ് കാരണക്കാരന്‍ എന്ന് മുറെ കുറ്റപ്പെടുത്തുന്നു. ഞാന്‍ തന്നെ എന്‍റെ മേല്‍ അനാവശ്യ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ആദ്യ ടൈ ബ്രേക്കില്‍ ഞാന്‍ ചില തെറ്റുകള്‍ വരുത്തി. ഒരിക്കലും സഭവിക്കരുതാത്ത കാര്യമായിരുന്നു അത്.

നാല് തവണ സെമിയിലെത്തിയിട്ടും കലാശക്കളിക്ക് അര്‍ഹത നേടാനാകാതെപ്പോയ മുന്‍ ബ്രിട്ടീഷ് താരം ടിം ഹെന്‍‌മനും മുറെയുടെ പോരാട്ട മികവിനെ അഭിനന്ദിച്ചു. മുറെയുടെ തോല്‍‌വിയില്‍ എനിക്ക് സഹതാപമുണ്ട്. ജയിക്കാമായിരുന്ന മത്സരമായിരുന്നു മുറെയ്ക്കിത്. എന്നാല്‍ അസാമാന്യ പ്രകടനം പുറത്തെടുത്ത റോഡിക്ക് വിജയം അര്‍ഹിക്കുന്നു-ഹെന്‍‌മന്‍ പറഞ്ഞു.

മുറെ ഫൈനലിലെത്തുകയാണെങ്കില്‍ കളികാണാന്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് എത്തുമെന്ന് സൂചനയുണ്ടായിരുന്നു. ഇതിനു മുന്‍പ് 1977ല്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ വിര്‍ജീന വെയ്ഡാണ് ആതിഥേയര്‍ക്കായി അവസാന വിംബിള്‍ഡണ്‍ നേടിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഓവന്‍ മാഞ്ചസ്റ്ററില്‍ തന്നെ
പേസ്-ബ്ലാക്ക് സഖ്യം ഫൈനലില്‍
മുറെയുടെ കളികാണാന്‍ രാജ്ഞി എത്തും
മുറെയുടെ കളികാണാന്‍ രാജ്ഞി എത്തും
സിറ്റിയുടെ വാഗ്ദാനം ചെല്‍‌സി തള്ളി
ഓവന്‍ മാഞ്ചസ്റ്ററിലേക്ക്