പ്രധാന താള്‍ > കായികം > മറ്റു കളികള്‍ > കായിക വാര്‍ത്ത > ഇടിക്കൂട്ടില്‍ ഇന്ത്യയുടെ മെഡല്‍‌വേട്ട
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇടിക്കൂട്ടില്‍ ഇന്ത്യയുടെ മെഡല്‍‌വേട്ട
ഏഷ്യന്‍ ബോക്സിംഗ് ചാം‌പ്യന്‍ഷിപ്പിലെ പതിനഞ്ചു വര്‍ഷമായുള്ള ഇന്ത്യയുടെ മെഡല്‍ വരള്‍ച്ചയ്ക്ക് സുരന്‍‌ജോയ് സിംഗ് അറുതി വരുത്തി. 51 കിലോ ഫ്ലൈ വെയ്റ്റ് വിഭാഗത്തില്‍ മത്സരിച്ച സുരന്‍‌ജോയ് ആവേശകരമായ ഒരു പോരാട്ടത്തില്‍ ചൈനയുടെ ലി ചാവോയെ 9-8 എന്ന നിലയില്‍ തോ‌ല്‍പ്പിച്ചാണ് സ്വര്‍ണമണിഞ്ഞത്.

പതിനഞ്ച് വര്‍ഷം മുന്‍പ് 1994ല്‍ ടെഹ്‌റാന്‍ എഷ്യന്‍ ബോക്സിംഗ് ചാംമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണം നേടിയത്. സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ രാജ്കുമാര്‍ സംഗ്‌വാനായിരുന്നു അന്ന് ഇന്ത്യയെ സ്വര്‍ണമണിയിച്ചത്.

ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നാലു വെങ്കലവുമടക്കം ഏഴു മെഡലുകള്‍ നേടി മെച്ചപ്പെട്ട മെഡല്‍ വേട്ടയാണ് ഇന്ത്യ ഇത്തവണ നടത്തിയത്. 1982ലെ സോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു സ്വര്‍ണവും നേടിയതായിരുന്നു ഇതിനു മുന്‍പുള്ള ഇന്ത്യയുടെ മെച്ചപ്പെട്ട പ്രകടനം.

ജയ് ഭഗവാനും, തോക്കോം നാനൊ സിംഗുമാണ് ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയത്. ജിതേന്ദര്‍ കുമാര്‍(54 കിലോ), വിജേന്ദര്‍ സിംഗ്(75 കിലോ), ദിനേഷ് കുമാര്‍(81 കിലോ),പരംജിത് സമോട്ട(91 കിലോ) എന്നിവരാണ് ഇന്ത്യക്ക് വേണ്ടി വെള്ളി നേടിയത്. മെഡല്‍ നിലയില്‍ ആതിഥേയരായ ചൈനയ്ക്കും ഉസ്ബെക്കിസ്ഥാനും പിന്നില്‍ രണ്ടാം സ്ഥാനം നേടാനും ഇന്ത്യക്കായി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റോണോയുടെ ആഘോഷം പാരീസുമൊത്ത്
വിംബിള്‍ഡണ്‍ സാധ്യതകള്‍ തുലാസില്‍: നദാല്‍
എയ്ഗണ്‍ ക്ലാസിക്: സാനിയ സെമിയില്‍
കോണ്‍ഫെഡറേഷന്‍സ്‌ കപ്പിന് നാളെ തുടക്കം
സാനിയ ക്വാര്‍ട്ടറില്‍
റോണായുടെ ശമ്പളം 29 മില്യണ്‍ പൌണ്ട്