ആഷസ് പരമ്പര: ബൌളര്‍മാര്‍ക്ക് നേട്ടം

നോട്ടിങ്ഹാം| WEBDUNIA|
PRO
PRO
ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും ബൌളര്‍മാര്‍ക്കാണ് നേട്ടം. ഇരു ടീമിന്റെയും ബൌളര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് സ്‌കോര്‍ 215ന് അവസാനിച്ചു. ഓസ്‌ട്രേലിയ നാല്‌ വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയിലാണ്.

ഒന്നാം ടെസ്റ്റിന്റെ വേദിയായ ടെന്‍ബ്രിഡ്ജ് സ്‌റ്റേഡിയം ബൌളര്‍മാര്‍ക്ക് അനുകൂലമായാ‍ണ് ഒരുക്കിയിരിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത അഞ്ച്‌ വിക്കറ്റ് വീഴ്ത്തിയ മാത്യൂ സിഡിലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജയിംസ് പാത്തയ്‌സനുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 48 റണ്‍സെടുത്ത ജോനാഥന് ത്രോട്ടും 37 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയും 30 റണ്‍സ് നേടിയ റൂട്ടുമാണ് ഇംഗ്ലീഷ് നിരയില്‍ അല്പമെങ്കിലും പിടിച്ചു നിന്നത്.

മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് ബൌളര്‍മാരും ഓസ്‌ട്രേലിയന്‍ ബാറ്റ്മാന്‍‌മാരെ വട്ടം കറക്കി. ഇംഗ്ലണ്ടിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ആന്‍‌ഡെയ്സനും ഫിന്നുമാണ് ഓസ്‌ത്രേലിയയെ നാല് വിക്കറ്റിന് 74 എന്ന നിലയില്‍ എത്തിച്ചത്. 38 റണ്‍സുമായി സ്റ്റിവന് സ്മിത്തും ഏഴ് റണ്‍സുമായി ഫില്‍ ഹ്യൂസുമാണ് പുറത്താകാതെ നില്‍ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :