മോഡിയും ഗബ്രിയേലയും തമ്മില്‍ എന്ത് ?

മുംബൈ‌| WEBDUNIA|
PRO
ശശി തരൂരിന്‍റെ കസേര തെറിപ്പിക്കാന്‍ ലളിത് മോഡിയ്ക്ക് ഉപകാരപ്പെട്ടത് സുനന്ദ പുഷ്കര്‍ എന്ന പെണ്‍ സുഹൃത്താണെങ്കില്‍ മോഡിയെ അധികാരഭൃഷ്ടനാക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നിലും മറ്റൊരു സ്ത്രീ സാന്നിധ്യമുണ്ട്. ദക്ഷിണാഫ്രിക്കന്‍ നടിയും മോഡലുമായ ഗബ്രിയേല ഡെമട്ര്യാഡസും മോഡിയും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ ഐ പി എല്‍ വേദികളിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. ആരാണ് ഗബ്രിയേല എന്നല്ലേ. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ അവസാനം അരങ്ങേറിയ മിസ് ഐ പി എല്‍ മത്സരം കണ്ടവരാരും ഇങ്ങനെ ഒരു ചോദ്യം ചോദിക്കില്ല.

മിസ് ഐ പി എല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനത്തെതിയതിലൂടെയണ് ഗബ്രിയേല ഐ പി എല്‍ പ്രേക്ഷകര്‍ക്കും സുപരിചിതയാവുന്നത്. മിസ് ഐ പി എല്‍ മത്സരത്തില്‍ തന്‍റത്രയും സൌന്ദര്യമില്ലാത്ത നടിമാരായ ഡ്യൂണ്‍ കൊസാറ്റ്സിനും ഗെണ്ണ ഗ്ലൌഡിനും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതില്‍ ഗബ്രിയേലയ്ക്ക് നിരാശയുണ്ടായിരുന്നു. ഇതിനെ ചോദ്യം ചെയ്തതിന് മോഡിയും ഗബ്രിയേലയും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടാവുകയും ചെയ്തു.

ഇതിനുശേഷം ഈ വര്‍ഷത്തെ ഐ പി എല്‍ മത്സരങ്ങള്‍ കാണാനായി ഇന്ത്യയിലെത്തിയ ഗബ്രിയേല, വീസ കാലാവധി തീര്‍ന്നതിനാല്‍ അത് നീട്ടി നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഗബ്രിയേലയുടെ വീസ നീട്ടി നല്‍കരുതെന്ന് ആവശ്യപ്പെട്ട് മോഡി തരൂരിന്‍റെ ഓഫീസിനെ സമീപിച്ചു. മോഡിയുടെ ആവശ്യം അവഗണിച്ച് ഗബ്രിയേലയ്ക്ക് വീസ അനുവദിച്ചതാണ് തരൂരുരിനെതിരെ തിരിയാന്‍ മോഡിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ പി എല്‍ കളികാണാനെത്തുന്ന സുന്ദരിമാരില്‍ നിന്നാണ് മിസ് ഐ പില്‍ എല്‍ മത്സരത്തിനുള്ള മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നത്. ഐ പി എല്‍ മത്‌സരങ്ങള്‍ കാണാന്‍ ഗബ്രിയേല ഇന്ത്യയിലെത്തിയത് മോഡിയോടുള്ള കണക്കു തീര്‍ക്കാനാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനിടെയാണ്‌ വിസ കാലാവധി നീട്ടിക്കൊടുക്കാതിരിക്കാന്‍ മോഡി ശ്രമിച്ചതും ശശി തരൂര്‍ വഴങ്ങാതിരുന്നതും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :