ഇംഗ്ലണ്ടിന് മുന്നിലെടുത്ത വീര്യം ഓറഞ്ചുപടയ്ക്ക് കിവികള്‍ക്ക് മുന്നില്‍ തുടരാനായില്ല. ഓറഞ്ചുപടയ്ക്ക് ഊര്‍ജ്ജം നഷ്‌ടമായപ്പോള്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം പോരാട്ടത്തില്‍ വെസ്റ്റ്‌ഇന്‍ഡീസിന് 215 റണ്‍സ് വിജയം സ്വന്തമായി. ലോകകപ്പിന്റെ ചരിത്രത്തിലെ ആറാമത്തെയും ഈ ലോകകപ്പിലെ ആദ്യഹാട്രികും ഉള്‍പ്പെടെ ആറുവിക്കറ്റ് നേട്ടം കൊയ്ത വിന്‍ഡീസ് ബൌളര്‍ കെമര്‍ റോഷ് ആണ് മാന്‍ ഓഫ് ദി മാച്ച്.