ഡല്‍ഹി പെണ്‍കുട്ടി അങ്ങനെ റെക്കോര്‍ഡിന് ഉടമയായി

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ സഫ്ദര്‍ഗഞ്ച് ആശുപത്രിയില്‍ നിന്ന് അതീവ രഹസ്യമായാണ് സിംഗപ്പൂര്‍ മൌണ്ട് എലിസബത്ത് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നുപോകുന്ന 23കാരിയെ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു എയര്‍ ആംബുലന്‍സില്‍ സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്.

രാജ്യം കണ്ട അപൂര്‍വ്വ സംഭവമാണിത്. ഇത്തരത്തില്‍ സര്‍ക്കാര്‍ ചെലവില്‍ വിദേശത്ത് കൊണ്ടുപോയി ചികിത്സിക്കുന്ന ആദ്യത്തെ സാധാരണക്കാരിയായി മാറി ഈ പെണ്‍കുട്ടി. രാഷ്ട്രീയ നേതാക്കള്‍, സൈനികള്‍ എന്നിവരെയെല്ലാം വിദേശത്ത് അയച്ച് ചികിത്സിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സാധാരണക്കാരിയ്ക്കായി സര്‍ക്കാര്‍ ഇത് ചെയ്യുന്നത് ആദ്യമായിരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളും സമ്മതിക്കുന്നു.

ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ആണ് പെണ്‍കുട്ടിയെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ ചരടുവലിച്ചത്. പാസ്പോര്‍ട്ടും മറ്റ് രേഖകളുമെല്ലാം മണിക്കൂറുകള്‍ കൊണ്ടാണ് തയ്യാറാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :