ദമ്പതികളെ തെരഞ്ഞുപിടിച്ചു വധിച്ചു

മഹേറു| WEBDUNIA|
കുടുംബാംഗങ്ങളുടെ ഇഷ്ടത്തിനു വിപരീതമായി ജാതി വ്യവസ്ഥയെ മറികടന്ന് വിവാഹിതരായ നവ ദമ്പതികളെ ബന്ധുക്കള്‍ തെരഞ്ഞുപിടിച്ചു വധിച്ചു. ബീഹാറില്‍ നിന്ന് ഒളിച്ചോടിയ വധൂവരന്‍‌മാരെ പഞ്ചാബിലെ മഹേറുവിലുള്ള ഒരു ഫാം ഹൌസില്‍ വച്ചാണ് കൊലചെയ്തത്.

കൊലചെയ്യപ്പെട്ട യുവതിയുടെ പിതാവ് അരവിന്ദ് ശര്‍മ്മയ്ക്കെതിരെ പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

കമലേഷ് (23) എന്ന യുവാവും ഖുശ്ബു (20) എന്ന യുവതിയുമാണ് അഭിമാനക്കൊലപാതകത്തിന് ഇരയായത്. കമലേഷ് യാദവ സമുദായത്തില്‍ നിന്നുള്ളയാളാണ്. അതേസമയം, ഖുശ്ബു ബാഹ്മണ സമുദായാംഗമാണ്.

ജെഹാനബാദ് ജില്ലയിലെ പഹാര്‍‌പൂര്‍ ഗ്രാമത്തിലാണ് കമലേഷിന്റെ വീട്. അയല്‍ ഗ്രാമത്തില്‍ നിന്നുള്ള ഖുശ്ബുവുമായി ഇയാള്‍ പ്രണയത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞ അരവിന്ദ് ശര്‍മ്മ കമലേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

വിവാഹത്തിനു ശേഷം നാടുവിട്ട ഇവര്‍ കഴിഞ്ഞ എട്ട് മാസമായി ജോലി ചെയ്തിരുന്ന കൃഷിയിടത്തിലെ കെട്ടിടത്തിനു മുകളില്‍ ഉറങ്ങിക്കിടക്കവെയാണ് കൊലപാതകത്തിന് ഇരയായത്. ഇരുവരും കൊല്ലപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായി ഇവരോട് അടുത്ത വൃത്തങ്ങള്‍ പൊലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :