കൊല്‍ക്കത്ത തൃണമൂല്‍ സ്വന്തമാക്കി

കൊല്‍ക്കത്ത| WEBDUNIA|
PRO
പശ്ചിമബംഗാളില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒപ്പത്തിനൊപ്പം മുന്നേറുന്നു. എന്നാല്‍, കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയത് അഭിമാന നേട്ടമായി.

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 141 വാര്‍ഡുകളില്‍ തൊണ്ണൂറ്റിനാലിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നേറുന്നത്. ഫലം വന്ന സീറ്റുകളില്‍ 30 എണ്ണത്തില്‍ തൃണമൂല്‍ ജയിച്ചു. 33 വാര്‍ഡില്‍ ഇടതുപക്ഷം മുന്നേറുന്നു. ഏഴിടത്തു മാത്രമാണ് കോണ്‍ഗ്രസിന് പ്രതീക്ഷയുള്ളത്.

ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന സാള്‍ട്ട്‌ലേക്കിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍. മൊത്തം 25 വാര്‍ഡില്‍ 18 ഇടത്തും തൃണമൂല്‍ മുന്നേറുന്നു. ഇവിടെ ഏഴിടങ്ങളില്‍ മാത്രമാണ് ഇടതുപക്ഷത്തിനു പ്രതീക്ഷ. കൊല്‍ക്കത്ത മുനിസിപ്പാലിറ്റിയിലും സാള്‍ട്ട്‌ലേക്കിലും ഇപ്പോള്‍ ഇടതുപക്ഷമാണ് അധികാരത്തിലിരിക്കുന്നത്.

പശ്ചിമബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച മമതാ ബാനര്‍ജിയെ കോണ്‍ഗ്രസ് നേതാവ് പ്രണാബ് മുഖര്‍ജി അഭിനന്ദിച്ചു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല എന്നും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :