അശ്ലീല ചിത്രമെടുത്തതിന് ഇരട്ട ആത്മഹത്യ

ഛത്തര്‍പൂര്‍| WEBDUNIA|
PRO
പൊലീസ് പീഡിപ്പിക്കുകയും അശ്ലീല ചിത്രമെടുക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ അപമാനം നേരിടാനാവാതെ സഹോദരിമാര്‍ ചെയ്തു. മധ്യപ്രദേശിലെ ഛത്തര്‍പ്പൂരിലാണ് സംഭവം നടന്നത്.

പൊലീസ് പീഡനത്തെ കുറിച്ച് എസ്പിക്കും എ‌എസ്പിക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസുകാര്‍ പെണ്‍കുട്ടികളുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു.

മേയ് 21ന് ഒരു ആണ്‍ സുഹൃത്തിനൊപ്പം മറ്റൊരു സുഹൃത്തിനെ കാണാനായി പോവുമ്പോഴാണ് ഇവര്‍ പൊലീസുകാരുടെ പിടിയില്‍ പെട്ടത്. യാത്രാമധ്യേ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കേടായി. ആ സമയം അതുവഴി വന്ന കനിയാ ലാല്‍, അരവിന്ദ് പട്ടേല്‍ എന്നീ കോണ്‍സ്റ്റബിള്‍മാര്‍ മൂവര്‍ സംഘത്തെ അകാരണമായി മര്‍ദ്ദിക്കുകയും ആണ്‍കുട്ടിയെ ഓടിച്ചു വിടുകയുംചെയ്തു.

പിന്നീട് പെണ്‍കുട്ടികളുടെ മേല്‍ ബലപ്രയോഗം നടത്തിയ പൊലീസുകാര്‍ ബലമായി അവരുടെ വസ്ത്രമഴിക്കുകയും മൊബൈലില്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയും ചെയ്തു എന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികളുടെ അശ്ലീല ചിത്രമുണ്ടാക്കുമെന്നും അതിനാല്‍ എപ്പോള്‍ വിളിച്ചാലും വരണമെന്നും പറഞ്ഞശേഷമാണ് അന്ന് പെണ്‍കുട്ടികളെ മോചിപ്പിച്ചത്.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി അധികൃതര്‍ വെളിപ്പെടുത്തി, എന്നാല്‍, കുറ്റാരോപിതരായ പൊലീസുകാര്‍ വീണ്ടും പെണ്‍കുട്ടികളുടെ വീട്ടില്‍ ചെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :