പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > പ്രതിമാ വിവാദം: മായയ്ക്ക് ആശ്വാസം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രതിമാ വിവാദം: മായയ്ക്ക് ആശ്വാസം
ഉത്തര്‍ പ്രദേശിലെ പ്രതിമ സ്ഥാപിക്കല്‍ വിവാദത്തില്‍ സുപ്രീം കോടതി ഇടപെടാത്തത് മുഖ്യമന്ത്രി മായാവതിക്ക് ആശ്വാസമാകുന്നു. നോയിഡയില്‍ ബി എസ് പി നേതാക്കളുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ സ്റ്റേ പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി വെള്ളിയാഴ്ച വിസമ്മതം പ്രകടിപ്പിച്ചു.

പ്രതിമകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതിനാല്‍ സംഭവത്തില്‍ ഇടപെടാനാവില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ നയിച്ച ബഞ്ചാണ് ഇതു സംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്.

രവികാന്ത് എന്ന അഭിഭാഷകനാണ് മായാവതി സര്‍ക്കാര്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതിലൂടെ പൊതു ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നു എന്ന് കാണിച്ച് പരാതി നല്‍കിയത്. പ്രതിമകള്‍ സംബന്ധിച്ച മറ്റ് ഹര്‍ജികള്‍ അലഹബാദ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ പരാതിക്കാരന്‍ അലഹബാദ് ഹൈക്കോടതിയെ ആണ് സമീപിക്കേണ്ടത് എന്നും കോടതി നിര്‍ദ്ദേശിച്ചു.

നോയിഡയില്‍ യമുനാ നദിക്കരയില്‍ നാല് കിലോ മീറ്ററോളം ദൂരത്തില്‍ മതില്‍ കെട്ടി മറച്ച സ്ഥലത്ത് പ്രതിമകള്‍ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ബി എസ് പി നേതാവ് കാന്‍ഷി റാം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി തുടങ്ങിയ നേതാക്കളുടെ പ്രതിമകളാണ് ഇവിടെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

ലക്നൌവില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതിനെതിരെ രവികാന്ത് നല്‍കിയ ഹര്‍ജിയില്‍ ജൂണ്‍ 29ന് യു പി സര്‍ക്കാരിനെതിരെ സുപ്രീംകോടതി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാല് ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ പ്രതികരണം അറിയിക്കണം എന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
റയില്‍‌വെയില്‍ 1.7 ലക്ഷം ഒഴിവുകള്‍
എയര്‍ ഇന്ത്യ “ഓവര്‍ ലോഡ്” വിവാദത്തില്‍
ഗുജറാത്ത് വ്യാജമദ്യ ദുരന്തം: മരണം 107 ആയി
26/11: വ്യക്തമായ തെളിവുണ്ടെന്ന് ഇന്ത്യ
“സാനിയ മാനിയ”, ഒരാള്‍ കൂടി പിടിയില്‍
സര്‍ദാരിയുടെ പരാമര്‍ശം സ്വാഗതാര്‍ഹം: തരൂര്‍