പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം > ആര്‍‌എസ്‌എസ് തീവ്രവാദി സംഘടനയല്ലെന്ന് ബ്രിട്ടന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആര്‍‌എസ്‌എസ് തീവ്രവാദി സംഘടനയല്ലെന്ന് ബ്രിട്ടന്‍
ആര്‍‌എസ്‌എസ്, ബജരംഗ് ദള്‍ തുടങ്ങിയവ തീവ്രവാദി സംഘടനകളല്ലെന്നും, അതിന്‍റെ അംഗങ്ങള്‍ക്ക് ബ്രിട്ടനില്‍ പ്രവേശിക്കുന്നതിനു വിലക്കില്ലെന്നും ബ്രിട്ടീഷ് ഭരണകൂടം വ്യക്തമാക്കി.

“രാഷ്ട്രീയ സ്വയം‌സേവക് സംഘത്തെയോ, ബജരംഗ് ദളിനെയോ സര്‍ക്കാര്‍ തീവ്രവാദി സംഘടനകളായി കണക്കാക്കുന്നില്ല.” ബ്രിട്ടീഷ് മന്ത്രി ലോര്‍ഡ് മല്ലോക്ക്-ബ്രൌണ്‍ ഹൌസ് ഓഫ് ലോര്‍ഡ്സിനെ അറിയിച്ചു.

“യുകെയിലോ, ഇന്ത്യയിലോ ഈ സംഘടനകളെ തീവ്രവാദി സംഘടനകളായി കണക്കാക്കുന്നില്ല. ഇന്ത്യന്‍ സര്‍ക്കാരും അങ്ങനെ പരിഗണിച്ചിട്ടില്ല.” മുന്‍ ക്യാബിനറ്റ് മന്ത്രിയായ ലോര്‍ഡ് ക്രിസ് പാറ്റണിന്‍റെ ചോദ്യത്തിനു മറുപടി പറയവേ അദ്ദേഹം പറഞ്ഞു.

ഈ സംഘടനകളെ തീവ്രവാദി സംഘടനകളാ‍യി പരിഗണിക്കണമെങ്കില്‍, അത് 200ലെ തീവ്രവാദ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പര്യാപ്തമായ തെളിവുകള്‍ പരിഗണിച്ചായിരിക്കുമെന്നും ബ്രൌണ്‍ പറഞ്ഞു. ആര്‍‌എസ്‌എസ്, ബജരംഗ് ദള്‍ പ്രവര്‍ത്തകര്‍ ബ്രിട്ടനില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന പാറ്റണിന്‍റെ ആവശ്യവും അദ്ദേഹം തള്ളി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ത്യന്‍ നേവി സോമാലി കപ്പല്‍ മുക്കി
കോണ്‍ഗ്രസ് കലാപത്തിലേക്ക് നയിക്കുന്നു: രാജ്നാഥ്
സിഖ്‌ കലാപം തെറ്റായിരുന്നു: രാഹുല്‍
പുരോഹിത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍
രജനി പിറന്നാള്‍ ആഘോഷിക്കുന്നില്ല
പുരോഗമനപരമല്ലാത്ത രാഷ്ട്രീയം അപകടം: ചീഫ്ജസ്റ്റിസ്