പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പ്രണബിന്‍റെ സുരക്ഷ കര്‍ശനമാക്കി
WDFILE
വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയ്‌ക്കു നേരെ ഭീകരര്‍ ചാവേര്‍ അക്രമണം നടത്താന്‍ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വകുപ്പിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ സുരക്ഷ കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ വിശകലനം ചെയ്തു. ലക്ഷ്‌കര്‍-ഇ-തൊയിബ, ജയ്ഷെ-ഇ-മുഹമ്മദ് പോലുള്ള ഭീകര സംഘടനകള്‍ അദ്ദേഹത്തിനെതിരെ അക്രമണം നടത്താന്‍ ലക്‍ഷ്യമിടുന്നതായാണ് വിവരം ലഭിച്ചിരിക്കുന്നത്.

വിദേശകാര്യ മന്ത്രിയുടെ സുരക്ഷയ്‌ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി, പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രണബിന് ഇപ്പോള്‍ സെഡ്-പ്ലസ് സുരക്ഷ നല്‍കി വരുന്നുണ്ട്. മുമ്പ് പ്രതിരോധ മന്ത്രിയായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

2006 ഒക്‍ടോബര്‍ 24 ന് ആണ് അദ്ദേഹം വിദേശകാര്യ മന്ത്രിയായി സ്ഥാനമേറ്റത്. യു‌പി‌എ-ഇടത് ആണവസമിതിയുടെ തലവനാണ് പ്രണബ്. ബംഗാളിലെ ജങ്കിപ്പൂര്‍ ലോക്‍സഭ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.
കൂടുതല്‍
ജയ്‌പ്പൂര്‍‍: ഉപയോഗിച്ചത് ആര്‍ഡി‌എക്സ്
ജയ്‌പ്പൂര്‍: പ്രണബ് പാകുമായി ചര്‍ച്ച നടത്തും
ഷൌക്കത്ത് ഗുരുവിന്‍റെ ഹര്‍ജി തള്ളി
ജയ്‌പ്പൂര്‍:എട്ടു പേര്‍ കസ്റ്റഡിയില്‍
ഹുജി ഇന്ത്യയ്‌ക്ക് കനത്ത ഭീഷണി
സരബ്‌ജിത്ത്:പ്രതീക്ഷ മങ്ങുന്നു?