പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > ദേശീയം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബീഹാറില്‍ വീണ്ടും തല്ലിക്കൊല്ലല്‍
ബീഹാറില്‍ ജനക്കൂട്ടത്തിന്‍റെ നീതി നടപ്പിലാക്കല്‍ തുടരുന്നു. ബില്‍‌ഹൌര്‍ ജില്ലയില്‍ രണ്ടു ആളുകളെ തട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ ജനക്കൂട്ടം ശനിയാഴ്‌ച രാത്രി തല്ലിക്കൊന്നു.

‘ജനക്കൂട്ടത്തില്‍ നിന്ന് ബലം ഉപയോഗിച്ച് പണം പിരിക്കുവാന്‍ ഗുണ്ടാ സംഘത്തിലെ രണ്ട് യുവാക്കള്‍ എത്തി . എന്നാല്‍, രണ്ടു പേര്‍ പണം നല്‍കുവാന്‍ തയ്യാറായില്ല. തുടര്‍ന്ന്,ഇവരെ തട്ടി കൊണ്ടു പോകുവാന്‍ യുവാക്കള്‍ ശ്രമിച്ചു. ക്ഷുഭിതരായ നാട്ടുകാര്‍ യുവാക്കളെ തല്ലിക്കൊന്നു‘, പൊലീസ് സംഭവത്തെക്കുറിച്ച് പറയുന്നു.

സംസ്ഥാനത്ത് വെള്ളിയാഴ്‌ച വീട്ടില്‍ നിന്ന് മോഷണം നടത്തുവാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. 2007 സെപ്റ്റംബറില്‍ വൈശാലി ജില്ലയില്‍ ഖുരി സമുദായത്തില്‍ പെട്ട 10 യുവാക്കളെ മോഷ്‌ടാക്കളെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നിരുന്നു. പിന്നീട്, നടന്ന അന്വേഷണത്തില്‍ ഇവര്‍ മോഷ്‌ടാക്കള്‍ അല്ലെന്ന് വ്യക്തമായിരുന്നു.
കൂടുതല്‍
കര്‍ണ്ണാടക:ബിജെപിക്ക് 31 സീറ്റുകള്‍ ലഭിക്കുമെന്ന്
കര്‍ണ്ണാടക:50 ശതമാനം പോളിംഗ്
കരാര്‍:പ്രണബ്-റൈസ് ചര്‍ച്ച നടന്നു
മെഴുകുതിരി കെടുത്തി ഗിന്നസിലേക്ക്
അഖിലേഷ് ബി‌എസ്‌പിയില്‍ ചേര്‍ന്നു
പ്രവാസജീവിതം:ഹുസൈന്‍ പ്രതികരിച്ചില്ല