വയനാട്ടിലെ കാട്ടുതീ ക്രൈം ബ്രാഞ്ച് അന്വേഷിക്കണം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വയനാട്ടിലെ കാട്ടു തീയെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് വനം വകുപ്പിന്റെ ശുപാര്‍ശ. കാട്ടു തീയെക്കുറിച്ച് അന്വേഷിച്ച വനം വിജിലന്‍സാണ് വനം വകുപ്പ് അഡിഷണല്‍ സിസിഎഫ് സി.എസ് യാലാക്കിയുടേതാണ് ശുപാര്‍ശ.

വയനാട്ടിലുണ്ടായ കാട്ടുതീ മനുഷ്യ നിര്‍മ്മിതമായിരുന്നുവെന്നാ‍ണ് വനം വകുപ്പ് വിജിലന്‍സ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ നല്‍കാന്‍ വകുപ്പിനെ പ്രേരിപ്പിച്ചത്.
വനം വകുപ്പ് വിജിലന്‍സ് ജിപിഎസ് വഴിയും ഫീല്‍ഡ് സര്‍വേ പ്രകാരവും നടത്തിയ അന്വേഷണത്തില്‍ 417.83 ഹെക്ടര്‍ വനഭൂമി കത്തിനശിച്ചതായാണ് മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് പറയുന്നത്.

കഴിഞ്ഞ മാസം 15 മുതല്‍ 20 വരെയാണ് വയനാട്ടില്‍ കാട്ടുതീയുണ്ടായത്. ഇത് മനുഷ്യ നിര്‍മ്മിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടികളെടുക്കുന്നതില്‍ വകുപ്പിന് പരിമിതികളുള്ളതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് ഏല്‍പ്പിക്കാനാണ് വിജിലന്‍സ് വകുപ്പിനോടാവശ്യപ്പെട്ടിരിക്കുന്നത്.

വയനാട് വന്യജീവി സങ്കേതത്തില്‍പ്പെടുന്ന തോല്‍പ്പെട്ടി റേഞ്ചിലെ കൊട്ടിയൂര്‍, തൊണ്ടകാപ്പ് ആദിവാസി സെറ്റില്‍മെന്റിന് സമീപത്ത് നിന്ന് ആരംഭിച്ച കാട്ടുതീ വയനാട് നോര്‍ത്ത് ഡിവിഷനിലെ ബേഗൂര്‍ റേഞ്ച് വരെ എത്തിയിരുന്നു. ആദിവാസികള്‍ക്കോ അവരുടെ സ്വത്തു വകകള്‍ക്കോ നാശമുണ്ടായിട്ടില്ല. ഒരു മലയണ്ണാനൊഴികെ മറ്റു വന്യ ജീവികള്‍ക്കും ആപത്തുണ്ടായതായി തെളിവില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്.

മനപ്പൂര്‍വം തീയിട്ടതാണെന്ന് മനസിലാക്കാനായെങ്കിലും അതിനു പിന്നിലാരാനെന്ന് തിരിച്ചറിയാന്‍ വിജിലന്‍സിനു കഴിഞ്ഞില്ല. തീവ്രവാദി ഗ്രൂപ്പുകളാണ് കാടിന് തീയിട്ടതെന്ന വാദത്തിന് തെളിവില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

18 തരം വൃക്ഷങ്ങള്‍ തീപിടിത്തത്തില്‍ നശിച്ചതായും വന്മരങ്ങളായ മരുതി, റോസ് വുഡ്, പാതിരി, താന്നി, കണിക്കൊന്ന എന്നിവയെ കാട്ടു തീ ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവ പൂര്‍ണമായി നശിച്ചോ എന്നറിയണമെങ്കില്‍ വരുന്ന മഴക്കാലം കഴിയണം. അതിനാല്‍ വീണ്ടും ഇവിടം സന്ദര്‍ശിച്ച് തെളിവെടുക്കേണ്ടതുണ്ട്.

എത്രമാത്രം നാശമുണ്ടായി, മണ്ണിന്റെ പോഷകഗുണം എത്ര പോയി എന്നതിനേക്കുറിച്ച് പഠിക്കാന്‍ വനഗവേഷണ കേന്ദ്രത്തെ ചുമതലപ്പെടുത്തണം. കാട്ടു തീ തടയുന്നതിന് കൂടുതല്‍ ജീവനക്കാരെ വയനാട്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :