മട്ടന്നൂര്‍ പെണ്‍‌വാണിഭം: സോജ ജയിംസിന് 35 വര്‍ഷം തടവ്

കൊച്ചി| WEBDUNIA|
PRO
PRO
മട്ടന്നൂര്‍ പെണ്‍‌വാണിഭക്കേസില്‍ ഒന്നാംപ്രതി മൂവാറ്റുപുഴ കല്ലൂര്‍ക്കാട് എടത്തിട്ടയില്‍ സോജ ജയിംസിന് 35 വര്‍ഷം തടവുശിക്ഷ. അഞ്ചു കേസുകള്‍ ആണ് ശിക്ഷ. രണ്ടാം പ്രതി പച്ചാളം പൊറ്റക്കുഴി പുളിയനേഴത്ത് ദീപുവിന് 21 വര്‍ഷം തടവുശിക്ഷ ലഭിച്ചു. മൂന്ന് കേസുകളിലായാണ് ഇത്.

രണ്ട് കേസുകളില്‍ പ്രതിയായ സക്കറിയയ്ക്ക് എട്ട് വര്‍ഷം തടവാണ് വിധിച്ചത്. തോമസ്, ലില്ലി, ശേഖര്‍ എന്നിവര്‍ക്ക് മൂ‍ന്ന് വര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചു.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ആണ് ശിക്ഷ വിധിച്ചത്. കേസില്‍ എട്ട് പേരെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. തെളിവില്ലാത്തതിനാല്‍ പത്ത് പേരെ വെറുതെവിട്ടു.

പീഡനം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവില്‍ വെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി 2009-ല്‍ കൊച്ചിയില്‍ പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :