പിഞ്ചുകുഞ്ഞിനെ മാതാവ് കൊന്നു കുഴിച്ചുമൂടി

കൊട്ടാരക്കര: | WEBDUNIA|
PRO
PRO
അവിഹിതഗര്‍ഭത്തിലൂടെ പ്രസവിച്ച കുഞ്ഞിനെ മാതാവ് കൊന്ന്‌ വീട്ടുമുറ്റത്ത്‌ കുഴിച്ചുമൂടി. ആനക്കോട്ടൂര്‍ മഞ്‌ജുസദനത്തില്‍ മഞ്‌ജു(34)വാണ്‌ പെണ്‍കുഞ്ഞിനെ കൊന്നു വീട്ടുമുറ്റത്ത്‌ കുഴിച്ചുമൂടിയത്‌. മഞ്‌ജുവിനെ പോലീസ്‌ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

കശുവണ്ടി ഫാക്‌ടറിയിലെ തൊഴിലാളിയായ മഞ്‌ജുവിനെ പത്തുവര്‍ഷം മുമ്പ്‌ ഭര്‍ത്താവ്‌ ഉപേക്ഷിച്ചിരുന്നു. ഒരാഴ്‌ച മുമ്പ്‌ മഞ്‌ജു ഗര്‍ഭിണിയാണെന്ന സംശയത്തെത്തുടര്‍ന്ന്‌ ഫാക്‌ടറിയിലെ തൊഴിലാളികള്‍ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പരിശോധിപ്പിച്ചിരുന്നു. കുട്ടിയെ വളര്‍ത്താന്‍ തനിക്ക്‌ ശേഷിയില്ലെന്ന്‌ അവര്‍ ഡോക്‌ടറോടു പറഞ്ഞു. കഴിഞ്ഞദിവസം ജോലിക്കെത്തിയപ്പോള്‍ ഒഴിഞ്ഞ വയര്‍ കണ്ടു വിവരം തിരക്കിയപ്പോള്‍ പ്രസവശേഷം കുട്ടിയെ രണ്ടുലക്ഷം രൂപയ്‌ക്ക് വിറ്റതായി പറഞ്ഞു. സംശയം തോന്നിയ ജീവനക്കാര്‍ ഫാക്‌ടറി ഉടമയെയും പോലീസിനെയും വിവരമറിയിച്ചു.

തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ് വീടിനു സമീപം മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. രക്‌തംപുരണ്ട വസ്‌ത്രങ്ങളും മറ്റും സമീപത്തെ കുടുംബവീട്ടില്‍നിന്നു കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :