പ്രേമിച്ചിരുന്നു പക്ഷെ വഞ്ചിച്ചിട്ടില്ല: അഴീക്കോട്

കോഴിക്കോട്| WEBDUNIA|
PRO
എന്നോ ഉണ്ടായ പ്രണയത്തിന്‍റെ പേരില്‍ തന്നെ ആക്രമിക്കുന്നവര്‍ക്ക് അഴീക്കോടിന്‍റെ മറുപടി. കമലസുരയ്യ പോലും തന്‍റെ പ്രണയലേഖനത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ടെന്ന് അഴീക്കോട് പറഞ്ഞു. തന്നെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അഴീക്കോട്.

“ഞാന്‍ പ്രേമലേഖനം എഴുതിയിട്ടുണ്ടെന്ന് പലതവണ സമ്മതിച്ചതാണ്. പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചില്ലെന്നതും സത്യമാണ്. എന്നാല്‍ ഞാന്‍ പ്രേമലേഖനങ്ങള്‍ നല്‍കിയ സ്ത്രീയെക്കാള്‍ സുന്ദരിയും പണക്കാരിയുമായ മറ്റൊരു പെണ്ണിനെ കല്യാണം കഴിച്ചിരുന്നെന്നെങ്കില്‍ ഈ കോലാഹലങ്ങള്‍ക്കൊക്കെ ന്യായമുണ്ടായിരുന്നു. അത് വഞ്ചനയുമാകുമായിരുന്നു” അഴീക്കോട് പറഞ്ഞു.

ഈ പ്രേമലേഖനമുയര്‍ത്തി ഞാന്‍ ചതിയനാണെന്ന് സ്ഥാപിക്കാനാണ് ചിലരുടെ നീക്കം. എനിക്ക് ഒരു തരത്തിലും ഇത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്‍റെ പ്രേമലേഖനങ്ങള്‍ പ്രചരിപ്പിച്ചു നടക്കുന്നവര്‍ സ്വന്തം ചിതയൊരുക്കുകയാണ്. താന്‍ കല്യാണം കഴിക്കാത്തതിന്‍റെ കാരണം നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അഴീക്കോട് കൂട്ടിച്ചേര്‍ത്തു.

തനിക്കെതിരായ ആയുധമാക്കാന്‍ ചിലര്‍ ഈ പ്രേമലേഖനങ്ങള്‍ കമല സുരയ്യയുടെ മുന്നിലെത്തിച്ചിരുന്നു. ഇത്രയും മനോഹരമായ പ്രേമലേഖനങ്ങള്‍ ആരും എനിക്ക് എഴിതിയില്ലല്ലോ എന്നാണ് അത് വായിച്ചിട്ട് കമല പറഞ്ഞതെന്നും അഴീക്കോട് പറഞ്ഞു. എന്നാല്‍ തന്‍റെ പ്രേമലേഖനം കിട്ടിയെന്ന് പറയുന്നയാള്‍ അത് പത്രങ്ങള്‍ക്ക് പ്രസിദ്ധീകരിക്കാന്‍ കൊടുത്തതിന്‍റെ സാംഗത്യം മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :