ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » കേരള വാര്‍ത്ത » ഉണ്ണികൃഷ്ണന്‍ മിമിക്രി ആര്‍ട്ടിസ്റ്റ്: തിലകന്‍ (Unnikrishnan, a mimicry artist: Thilakan)
Bookmark and Share Feedback Print
 
PRO
ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ആര്‍ക്കോ വേണ്ടി മിമിക്രി നടത്തുകയാണെന്നും ഉണ്ണികൃഷ്ണന്‍ ഒരു നല്ല മിമിക്രി ആര്‍ട്ടിസ്റ്റാണെന്നും നടന്‍ തിലകന്‍. ‘തിലകനിലെ നടന്‍ എപ്പൊഴേ ആത്മഹത്യ ചെയ്തുകഴിഞ്ഞു’ എന്ന ഉണ്ണികൃഷ്ണന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഉണ്ണികൃഷ്ണനെ എനിക്ക് വലിയ പരിചയമില്ല. ഒരു തവണ മാത്രമേ ഉണ്ണികൃഷ്ണന്‍ എന്നെ കണ്ടിട്ടുള്ളൂ. എന്നിലെ നടന്‍ മരിച്ചുകഴിഞ്ഞതായി പറയുന്ന ഉണ്ണികൃഷ്ണന്‍ എന്‍റെ മരണം ആഗ്രഹിക്കുന്നുണ്ടെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.”

“എന്‍റെ ശാരീരികാവസ്ഥകള്‍ക്ക് അനുസരിച്ച് മാത്രമേ ഞാന്‍ സിനിമകളില്‍ അഭിനയിക്കാറുള്ളൂ. എന്‍റെ ശരീരത്തിലെ വലതു ഭാഗത്തെ ജോയിന്‍റിന് കുഴപ്പമുണ്ട്. ഇത് എന്നെ അഭിനയിക്കാന്‍ വിളിക്കാനെത്തുന്നവരോട് ഞാന്‍ ആദ്യമേ പറയാറുണ്ട്. ഞാന്‍ ആവശ്യമുണ്ടെന്ന് നിങ്ങള്‍ക്ക് നിര്‍ബ്വന്ധമാണെങ്കില്‍ മാത്രമേ എന്നെ അഭിനയിപ്പിക്കാവൂ എന്ന് പറയും. മറ്റു ചില നിബന്ധനകള്‍ കൂടിയുണ്ട് - രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു മണി വരെയേ ഞാന്‍ അഭിനയിക്കൂ, എന്‍റെ സഹായിയായി വരുന്ന ഒരാളുടെ ചെലവ് നിര്‍മ്മാതാവ് നല്‍കണം എന്നിവയാണവ. ഇതെല്ലാം സമ്മതിക്കുന്നവരില്‍ നിന്നു മാത്രമേ ഞാന്‍ അഡ്വാന്‍സ് വാങ്ങാറുള്ളൂ” - തിലകന്‍ വ്യക്തമാക്കി.

തന്‍റെ 25 ദിവസത്തെ ഡേറ്റ് ക്രിസ്ത്യന്‍ ബ്രദേഴ്സിന് നല്‍കിക്കൊണ്ടുള്ള കരാര്‍ തിലകന്‍ പ്രദര്‍ശിപ്പിച്ചു. നിര്‍മ്മാതാവ് വര്‍ണചിത്ര സുബൈര്‍ കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. താന്‍ മമ്മൂട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും തിലകന്‍ പറഞ്ഞു.

“മമ്മൂട്ടിക്കെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. തിലകനെ അഭിനയിപ്പിക്കരുത് എന്ന് ഒരു സൂപ്പര്‍സ്റ്റാര്‍ തന്നെ വിളിച്ചു പറഞ്ഞതായി നിര്‍മ്മാതാവ് സുബൈര്‍ എന്നെ അറിയിച്ചു. ഞാന്‍ അത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്” - തിലകന്‍ അറിയിച്ചു. എന്നാല്‍ മമ്മൂട്ടിയല്ല തനിക്കെതിരെ നീക്കങ്ങള്‍ നടത്തുന്നതെന്ന് ഉറപ്പിച്ചു പറയാന്‍ തിലകന്‍ തയ്യാറായതുമില്ല.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍