പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > മറയൂരില്‍ ഇന്ന് ചന്ദനലേലം നടക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മറയൂരില്‍ ഇന്ന് ചന്ദനലേലം നടക്കും
മറയൂരില്‍ ഇന്ന് ചന്ദന ലേലം നടക്കും. രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലേലം നടക്കുന്നത്. നാലാം ക്ലാസ് ചന്ദനം മുതല്‍ 13 ഇനം വരെയാണ് ലേലം നടത്തുന്നത്.

മറയൂരില്‍ കടപുഴകി വീണവയും തൊണ്ടിയായി പിടികൂടിയവയും സ്വകാര്യ വ്യക്തികളുടെ പട്ടയ ഭൂമിയില്‍ നിന്നും ശേഖരിച്ചവയും ഉള്‍പ്പടെ 50.54 ടണ്‍ ചന്ദനമാണ് ലേലത്തിന് വയ്ക്കുന്നത്. പൊതുമേഖലയില്‍ ചന്ദന ഫാക്ടറി തുടങ്ങാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് ലേലം നടക്കുന്നത്.

ഡിപ്പോയില്‍ സൂക്ഷിക്കുന്ന ചന്ദനം പൂര്‍ണ്ണമായും തൈലം ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കാമെന്നായിരുന്നു വനംവകുപ്പിന്‍റെ കണക്ക് കുട്ടല്‍. എന്നാല്‍ ചന്ദന ഫാക്ടറി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ ലേലം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിപണിയില്‍ ചന്ദനത്തിന്‍റെ വില നിശ്ചയിക്കാന്‍ കൂടിയാണ് ലേലം.

2005 മെയ് മാ‍സത്തിലാണ് മറയൂരില്‍ അവസാനമായി ചന്ദന ലേലം നടന്നത്. 2750 രൂപയായിരുന്നു ഒരു കിലോ ചന്ദനത്തിന് അന്ന് വില. ഇപ്പോള്‍ 5000 രൂപയ്ക്ക് മുകളില്‍ വില ലഭിക്കുമെന്നാണ് വനം വകുപ്പിന്‍റെ പ്രതീക്ഷ. ഉത്തരേന്ത്യന്‍ കമ്പനികളും ഗുരുവായൂര്‍, പാറമേക്കാവ് ദേവസ്വം ബോര്‍ഡുകളുമാണ് ലേലത്തില്‍ പങ്കെടുക്കാറുള്ളത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യുവാവിനെ വെട്ടിക്കൊന്നു; തൃശൂരില്‍ ഹര്‍ത്താല്‍
മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ധനസഹായം
വാഹന കൈമാറ്റം: ചട്ടങ്ങള്‍ പാലിക്കണം
പീഡനം: അധ്യാപകനെ അറസ്റ്റ് ചെയ്തു
സ്മാര്‍ട്ട് സിറ്റി: പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു