കാര്‍ലബ്രൂണിയുടെ വിവാദ വീഡിയോ വീണ്ടും നെറ്റില്‍

പാരീസ്| WEBDUNIA|
PRO
കാര്‍ല ബ്രൂണി അശ്ലീലച്ചുവയുള്ള വീഡിയോയിലൂടെ വീണ്ടും വിവാദത്തില്‍. 1996ല്‍ ചാനല്‍ ഫോറിലെ ഒരു ഷോയ്ക്കിടെ ബ്രൂണി നടത്തിയ പരാമര്‍ശങ്ങളാണ് പുറത്തായിരിക്കുന്നത്. വിവിധ ഭാഷകളിലെ ലൈംഗിക സംഭാഷണങ്ങള്‍ വിശദീകരിക്കുന്ന ബുക്കുകള്‍ അവതാരകര്‍ക്ക് പരിചയപ്പെടുത്തുന്ന ബ്രൂണിയുടെ ദൃശ്യങ്ങളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മോഡലും നടിയുമായിരുന്ന ബ്രൂണി തന്‍റെ യാത്രകളില്‍ ഈ ബുക്കുകള്‍ എപ്പോഴും സൂക്ഷിക്കാറുണ്ടെന്നും പല രാജ്യങ്ങളിലുള്ളവരുമായി കിടക്ക പങ്കിടേണ്ടി വരുമ്പോള്‍ അവരുടെ ഭാഷയില്‍ സംവദിക്കാന്‍ പുസ്തകം ഉപകരിക്കുമെന്നും വിശദീകരിക്കുന്നു. ഹോട്ട് എന്ന് പുറം ചട്ടയില്‍ വലിയ അക്ഷരത്തില്‍ എഴുതിയ ബുക്കുകള്‍ അവതാരകര്‍ക്ക് ബ്രൂണി കൈമാറുന്നുമുണ്ട്. ഇരുപത്തിയേഴ് മിനുട്ട് നീളുന്ന വീഡിയോ ഇത്തരത്തില്‍ ബ്രൂണിക്കെതിരെ പ്രത്യക്ഷപ്പെടുന്നതില്‍ ഒടുവിലത്തെ വീഡിയോ ആണ്.

ഒരു ജര്‍മ്മന്‍ സ്വദേശിയുമായി കിടക്ക പങ്കിടുമ്പോള്‍ അയാള്‍ കൂടുതല്‍ രസിപ്പിച്ചാല്‍ എന്താണ് പറയേണ്ടതെന്ന് ബുക്ക് നോക്കി ബ്രൂണി വിശദീ‍കരിക്കുന്നുമുണ്ട്. വീഡിയോ പ്രഥമ പൌരയുടെ പ്രതിഛായയെ ബാധിക്കുമെന്ന് മാത്രമാണ് സര്‍ക്കോസിയുടെ കൊട്ടാരത്തില്‍ നിന്നുള്ള പ്രതികരണം. നേരത്തെയും ബ്രൂ‍ണിക്കെതിരെ സമാനമായ വീഡിയോകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രഥമപൌരയായതിന് ശേഷം നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ഭര്‍ത്താവ് സര്‍ക്കോസിയോട് ലൈംഗികച്ചുവയുള്ള പ്രവര്‍ത്തികളോടെ പെരുമാറുന്ന ബ്രൂണിയുടെ ദൃശ്യങ്ങള്‍ നേരത്തെ നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും ഫ്രാന്‍സില്‍ വന്‍ ചര്‍ച്ചയായിരുന്നു. സര്‍ക്കോസിയും ബ്രൂണിയും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ കൂടുതല്‍ വഷളാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇത്തരം വീഡിയോകള്‍ പ്രത്യക്ഷപ്പെടുന്നത്.

അടുത്തിടെ ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ബ്രൂണിയുടെ പ്രണയവാര്‍ത്തകളും ഫ്രാന്‍സില്‍ വന്‍ വിവാദമായിരുന്നു. ഈ വാര്‍ത്തകളുടെ ഉറവിടം തേടാന്‍ ഫ്രഞ്ച് ചാരന്‍‌മരെയും സര്‍ക്കോസി ഏര്‍പ്പെടുത്തിയിരുന്നു. ഫ്രാന്‍സില്‍ ബ്രൂണിയുടെ ജനപ്രീതി ഇടിഞ്ഞുവരുന്നെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഇത്തരം വീഡിയോകളും വാര്‍ത്തകളും ഇന്‍റര്‍നെറ്റ് വഴി പ്രചരിക്കുന്നത്.

2008ലാണ് 54കാരനായ സര്‍ക്കോസിയുടെ ഭാര്യയായി ബ്രൂണി എല്‍‌സീ പാലസിലെത്തുന്നത്. വിവാഹിതരാകുന്നതിന് മുമ്പും ഇരുവരുടെയും ചുറ്റിക്കറക്കം മാധ്യമങ്ങളുടെ ഇഷ്ടവിഷയമായിരുന്നു. ഏറെ നാള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :