പാകിസ്ഥാനില്‍ നിന്ന് പുറത്തിറങ്ങുന്നത് 10000 ജിഹാദികള്‍

വാഷിംഗ്‌ടണ്‍| WEBDUNIA|
PRO
തീവ്രവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും പാകിസ്ഥാനില്‍ നിന്ന് പ്രതിവര്‍ഷം പുറത്തുവരുന്നത് പരിശീലനം ലഭിച്ച പതിനായിരത്തോളം തീവ്രവാദികള്‍. പാകിസ്ഥാനിലെ പതിനൊന്നായിരത്തോളം മതപാഠശാലകളില്‍ 50000ത്തോളം പേര്‍ പഠിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇവരില്‍ അഞ്ചിലൊരു വിഭാഗവും തീവ്രവാദികളായാണ് പുറത്തിറങ്ങുന്നതെന്ന് വാഷിംഗ്‌ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരത്തില്‍ തീവ്രവാദത്തിലേക്ക് തിരിയുന്നവരിലേറെയും 16 വയസ്സ് മാത്രം പ്രായമുള്ളവരാണെന്ന് ജിഹാദിലേക്ക് തിരിയുന്ന വിദ്യര്‍ത്ഥിയുടെ കണ്ണില്‍ ഇന്ത്യയും അമേരിക്കയും ഇസ്രയേലുമാണ് ഇസ്ലാമിന്‍റെ ഏറ്റവും വലിയ ശത്രുക്കള്‍. ഇവര്‍ക്കെതിരെ ആക്രമണത്തിലൂടെ പ്രതിരോധിക്കുക എന്നതാണ് ഇവരുടെ മന്ത്രം.

അല്ലാഹുവിന്‍റെ മാര്‍ഗത്തിലൂടെയുള്ള വിശ്വാസവും ഭക്തിയും ജിഹാദുമാണ് പാക് സൈന്യത്തിന്‍റെ ആപ്തവാക്യം. പരിശീലന ക്ലാസുകളില്‍ ജിഹാദിനെക്കുറിച്ചുള്ള പുസ്തകമയ യുദ്ധത്തിന്‍റെ ഖുറാന്‍ വ്യാഖ്യാനവും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ ഭൂരിഭാഗം പാകിസ്ഥാനികളും ഇപ്പോള്‍ അമേരിക്കയെ ഒന്നാം നമ്പര്‍ ശത്രുവായി കാണുന്നില്ലെന്നും താലിബാനാണ് ജനങ്ങളുടെ ശത്രുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :